‘മുഡ’ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബാംഗങ്ങളും പ്രതികളായ മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമി വിതരണ അഴിമതിക്കേസ് ലോകായുക്തയുടെ അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമേ കേസ് ക്ലോഷർ റിപ്പോർട്ടിൽ തീരുമാനമെടുക്കൂ എന്ന് എംഎൽഎമാർക്കും എം.പിമാർക്കുംവേണ്ടിയുള്ള പ്രത്യേക കോടതി ചൊവ്വാഴ്ച വിധിച്ചു. നേരത്തേ ലോകായുക്ത കുറ്റവാളിയല്ലെന്ന് മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. നിലവിലെ കേസ് ക്ലോഷർ റിപ്പോർട്ട് പരസ്പരവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, മേയ് ഏഴിനകം അന്തിമറിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തയോട് നിർദേശിച്ചു.

‘ഒരു വശത്ത്, ലോകായുക്ത ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മറുവശത്ത് അന്വേഷണം തുടരേണ്ടതുണ്ടെന്ന് പറയുന്നു. ആദ്യം അന്വേഷണം പൂർത്തിയാക്കട്ടെ’ -കോടതി പറഞ്ഞു. ക്ലോഷർ റിപ്പോർട്ടിനെതിരെ എതിർപ്പ് ഉന്നയിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കണ്ടെത്തലുകളെ ചോദ്യം ചെയ്ത് ഔദ്യോഗിക എതിർപ്പ് ഫയൽ ചെയ്യാൻ കോടതി അനുമതി നൽകി. ഈ വിഷയത്തിൽ ഇ.ഡിയെ പരാതിയുള്ള കക്ഷിയായി കണക്കാക്കാൻ കഴിയില്ലെന്ന് ലോകായുക്തയെ പ്രതിനിധാനംചെയ്ത അഭിഭാഷകൻ വാദിച്ചപ്പോൾ, കൂടുതൽ അന്വേഷണം ആവശ്യപ്പെടാൻ ഇ.ഡിക്ക് അവകാശമുണ്ടെന്ന് കോടതി വാദിച്ചു. ഈ മാസം ഒമ്പതിന് വാദം കേൾക്കൽ അവസാനിപ്പിച്ച ശേഷം ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ഉത്തരവ് മാറ്റിയിരുന്നു.

ലോകായുക്ത സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് സ്വീകരിക്കുന്നതിനെതിരെ നിർദേശങ്ങൾ തേടി ഇ.ഡി കോടതിയെ സമീപിച്ചു.നേരത്തേ സമർപ്പിച്ച കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. മുഡ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച ഗുരുതര ആരോപണങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ലോകായുക്ത പൊലീസുമായി പങ്കുവെച്ച കണ്ടെത്തലുകൾ വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്നും ഇ.ഡി വാദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഗൗരവമായി കാണണമെന്നും കുറ്റാരോപിതരായ വ്യക്തികളെ എളുപ്പത്തിൽ വെറുതെ വിടരുതെന്നും സുപ്രീം കോടതി വ്യക്തമായി വിധിച്ചിട്ടുണ്ടെന്ന് ഇ.ഡിയെ പ്രതിനിധാനം ചെയ്ത മുതിർന്ന അഭിഭാഷകൻ മധുകർ ദേശ്പാണ്ഡെ പറഞ്ഞു.മുഡ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാം പ്രതിയും ഭാര്യ പാർവതി രണ്ടാം പ്രതിയും സഹോദരീഭർത്താവ് മല്ലികാർജുനസ്വാമി മൂന്നാം പ്രതിയുമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...