സ്വകാര്യ ആശുപത്രികള്‍ക്കു കാരുണ്യം 141 കോടി അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി ചികിത്സ നല്‍കില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയച്ചതിനു പിന്നാലെ സര്‍ക്കാര്‍ 141 കോടി അനുവദിച്ചു. കുടിശ്ശിക 200 കോടി ആയതിനാല്‍ പിന്മാറുമെന്ന് ആശുപത്രികള്‍ കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.

കാന്‍സര്‍, ഹൃദ്രോഗം, നാഡീരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ലക്ഷങ്ങളുടെ ചികിത്സ ആവശ്യമുള്ളവര്‍ ഒന്നാം തീയതി മുതല്‍ ദുരിതത്തിലാകും. അന്നുമുതല്‍ കാസ്പ് ആനുകൂല്യം സ്വകാര്യ ആശുപത്രികള്‍ നല്കില്ല. ആറു മാസത്തിലേറെയായുള്ള 200 കോടി കുടിശ്ശിക ലഭിക്കണമെന്നാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം.

റിലയന്‍സിനായിരുന്നു ഇന്‍ഷുറന്‍സ് കരാര്‍. 2 മാസം മുന്‍പ് കാസ്പ് നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്ന ബുധനാഴ്ച മുതല്‍ ആനുകൂല്യം നല്കില്ലെന്നാണ് സംഘടന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ അപ്രായോഗികമെന്നാണ് ആശുപത്രികളുടെ വാദം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് അതിശക്തമായ മഴ ; എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച്...

തന്നെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ വരരുത് ; പ്രതിഷേധത്തിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജീത്...

0
ദില്ലി: താൻ യുഎസിൽ നിന്ന് ദില്ലിയിൽ എത്തുമ്പോൾ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വരരുതെന്ന്...

കർണാടകത്തിൽ കരുതലോടെ കരുക്കൾ നീക്കി ഹൈക്കമാൻഡ് ; മന്ത്രിസഭയിൽ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കി

0
ബെംഗളൂരു: കർണാടകത്തിൽ സിദ്ധരാമയ്യയുടെ രാജിയും ഡി കെ ശിവകുമാറിന്‍റെ സ്ഥാനാരോഹണവും ജാതി,...

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: അമ്മയെ കണ്‍മുന്നില്‍ കഴുത്തറുത്തു കൊന്ന ശേഷം വീടുവിട്ടു പോയ അച്ഛന്‍...