കാസർഗോഡ് : കാസർഗോഡ് ചന്തേര എംഡിഎംഎ കേസ് പ്രതികളുടെ ഫോൺ പരിശോധനയിൽ മുഖ്യമന്ത്രിയുടെ വാദം തെറ്റ്. പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് അയച്ചില്ല. ഫോറൻസിക് പരിശോധനക്ക് അയക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയില്ല. ഫോറൻസിക് പരിശോധനക്ക് അയച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഹമ്മദ് ഹുസൈൻ ഉൾപ്പടെ ആദ്യം അറസ്റ്റിലായ മൂന്ന് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 7 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തവയിൽ ഒരു ഐ ഫോൺ, മൂന്ന് ആൻഡ്രോയിഡ് ഫോൺ, മൂന്ന് കീപാഡ് ഫോൺ അന്വേഷണ സംഘത്തിന്‍റെ കൈവശമുള്ളത് അഞ്ച് ഫോണുകൾ, രണ്ട് ഫോണുകൾ ആഗസ്റ്റ് 29ന് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി.
കേസിൽ അറസ്റ്റിലായ ആദ്യ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് 7 ഫോണുകളാണ് പിടിച്ചെടുത്തത്. ഇതിൽ 2 ഫോണുകൾ മാത്രമാണ് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ ആവശ്യമായ അപേക്ഷ പോലും പോലീസ് ഇതുവരെ കോടതിയിൽ നൽകിയിട്ടില്ല. ഘാന സ്വദേശിയും പശ്ചിമ ബംഗാൾ സ്വദേശിനിയും ദക്ഷിണേന്ത്യയിലെ മയക്കുമരുന്ന് ശൃംഖല നിയന്ത്രിക്കുന്ന ഉത്തർപ്രദേശ് സ്വദേശി വിഷ്ണുകുമാറും ഉൾപ്പെടെ 8 പേരാണ് കേസിൽ നിലവിൽ അറസ്റ്റിലായിട്ടുള്ളത്.































