കന്യാസ്ത്രീകൾക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് കെസി വേണുഗോപാല്‍ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തിയെന്ന കുറ്റം വ്യാജമായി ചുമത്തി കന്യാസ്ത്രീകൾക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സഹോദരിമാര്‍ക്ക് ജാമ്യം ലഭിച്ചത് സന്തോഷാര്‍ഹമാണെന്നും രാജ്യത്തെമ്പാടുമുള്ള ജനങ്ങളുടെ പ്രാര്‍ത്ഥന ഫലം കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ഭരണകൂടം വലിയ ക്രൂരതതയാണ് കന്യാസ്ത്രീകളോടും ക്രൈസ്തവ സമൂഹത്തോടും കാട്ടിയത്. ന്യായമായി നിയമം കന്യാസ്ത്രീകളുടെ ഭാഗത്താണ്. എന്നിട്ടും അവര്‍ക്ക് ജാമ്യം വൈകിപ്പിച്ച ജയിലില്‍ അടയ്ക്കുകയായിരുന്നു. സത്യവിരുദ്ധമായ കേസ് റദ്ദാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തയ്യാറാകണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കന്യാസ്ത്രീകള്‍ക്കെതിരായ വ്യാജ കേസ് റദ്ദാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്തുകൊണ്ടാണ് മടിക്കുന്നത്? ഇവര്‍ക്കെതിരായ വിചാരണ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കേന്ദ്ര സര്‍ക്കാരും ആഭ്യന്തര വകുപ്പും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് ഈ കേസ് റദ്ദാക്കാന്‍ ആവശ്യപ്പെടണം. അന്യായമായി തടഞ്ഞുവെച്ചവര്‍ക്കെതിരെ കൃത്യമായ നിയമനടപടി എടുക്കണം. കഴിഞ്ഞ ഒന്‍പത് ദിവസക്കാലമായി രാജ്യത്തെ മതേതര വിശ്വാസികള്‍ എല്ലാവരും കന്യാസ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലും പുറത്തും ഛത്തീസ്ഗഡില്‍, ദുര്‍ഗ്, റായ്പ്പൂര്‍ എന്നിവിടങ്ങളും പോരാട്ടത്തിന് വേദിയായെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അറസ്റ്റിലായ കന്യാസ്ത്രീകള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് രക്ഷിതാക്കളുടെ സമ്മതത്തോടുകൂടിയാണ് മൂന്നു പേരെ കൊണ്ടുപോകുന്നത്. റെയില്‍വേ സ്റ്റേഷനുള്ളില്‍ വെച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവരോട് വളരെ മോശമായാണ് പെരുമാറിയത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന വലിയ ആക്രോശങ്ങളായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയത്. അവര്‍ക്കെതിരെ കേസ് എടുക്കേണ്ടതിന് പകരം, കന്യാസ്ത്രീകളെ കേസെടുത്ത് ജയിലില്‍ അടക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കന്യാസ്ത്രീകളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തതിനെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞത് നിയമം, നിയമത്തിന്റെ വഴിക്കെന്നാണ്. അങ്ങനെ പോകുകയായിരുന്നുവെങ്കില്‍ നിരപരാധികളായ കന്യാസ്ത്രീകള്‍ക്കെതിരെ കേസ് ഉണ്ടാകില്ലായിരുന്നു. പകരം അവരെ ആക്രമിച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതികളാകുമായിരുന്നു. അതുണ്ടായില്ലെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കന്യാസ്ത്രീകളെ അക്രമിക്കുകയും അവര്‍ക്കെതിരെ ഭീഷണിപ്പെടുത്തി വ്യാജമൊഴി ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളില്‍ നിന്നെടുക്കാന്‍ ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ പെരുമാറിയവര്‍ക്കെതിരെ കേസെടുക്കാന്‍ എന്താണ് ഛത്തീസ്ഗഡ് പോലീസ് തയ്യാറാകാത്തത്? ഈ അന്യായം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം. ആടിനെ പട്ടിയാക്കുന്ന രീതിയില്‍ നിയമത്തെ വ്യാഖ്യാനിക്കരുതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. വിദ്വേഷത്തിന്റെയും പകയുടെതുാണ് സംഘപരിവാര്‍ മനസ്സ്.അതിന്റെ ഭാഗമായിട്ടാണ് ഈ കന്യാസ്ത്രീ സഹോദരിമാരെ തെറ്റായി ചിത്രീകരിച്ചത്. മതപരിവര്‍ത്തനം എന്ന ആരോപണവുമായി വന്നത്. അതുകൊണ്ട് ബിജെപിയ്ക്ക് സ്‌നേഹത്തിന്റെ പതാക പറപ്പിക്കാന്‍ പറ്റില്ല. അവരുടെയുള്ളില്‍ സ്‌നേഹവും ആത്മാര്‍ത്ഥതയുമില്ല. കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഇടപ്പെട്ടെന്ന് വരുത്തി തീര്‍ത്ത് രാഷ്ട്രീയ നാടകം കളിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാമെന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ ധരിച്ചത്. അത് വെറും സ്വപ്‌നം മാത്രമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...

കാലുകൾ നഷ്ടപ്പെട്ട പോലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കാസർകോട് ജില്ലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി...

0
ദില്ലി: നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ...