തിരുവനന്തപുരം : പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകുകയാണ് പ്രധാന അജണ്ട. ലോക്ക്‌ഡൗൺ സാഹചര്യവും കൊവിഡ് വ്യാപനവും യോഗം ചർച്ച ചെയ്യും.
വാക്സീൻ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും യോഗത്തിൽ ചർച്ചയ്ക്ക് വരുമെന്നാണ് സൂചന. ലോക്ക്‌ഡൗൺ മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ആലോചനകളിലേക്ക് സർക്കാർ കടക്കും. വൈകിട്ട് ചേരുന്ന വിവിധ സമിതികളും ലോക്ക്‌ഡൗൺ തുടരണോ വേണ്ടയോ എന്നത് ചർച്ച ചെയ്യും. ലോക്ക്‌ഡൗൺ പിൻവലിച്ചാൽ മദ്യശാലകൾ തുറക്കണോ എന്നത് സംബന്ധിച്ചും തീരുമാനം എടുക്കും. മദ്യശാലകൾ തുറന്നാൽ ബെവ്ക്യൂ ആപ് പരിഗണിക്കണമെന്നുളള അഭിപ്രായം എക്സൈസ് വകുപ്പിൽ നിന്നുയർന്നിട്ടുണ്ട്.