തിരുവനന്തപുരം : പി.എസ്.സി നിയമനം വൈകുന്ന വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. എൽ.ജി.എസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടും സർക്കാർ നിർദ്ദേശം നൽകാത്തതും പി.എസ്.സി തീരുമാനമെടുക്കാത്തും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.
നാലാം തീയതിയാണ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്. മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. യൂത്ത് കോൺഗ്രസും കെ.എസ്‍.യുവും മഹിളാ മോർച്ചയും നിയമസഭയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.