തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതര്‍. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആഞ്ഞടിച്ച നിവർ ചുഴലിക്കാറ്റ് ദുർബലമായി കർണാടക തീരത്തേക്ക് നീങ്ങി. ബംഗളൂരു, തുംക്കൂർ, മാണ്ഡ്യ, കോലാർ എന്നിവിടങ്ങൾ യെല്ലോ അലേർട്ട് തുടരുകയാണ്.
കർണാടകയിലെ വിവിധ മേഖലകളിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിരവധി പാടശേഖരങ്ങളിൽ വെള്ളം കയറി. 900 ഹെക്ടർ നെല്ല് ഉൾപ്പെടെയുള്ള കൃഷി നശിച്ചു. കാറ്റിലും മഴയിലും നിരവധി വീടുകളും തകർന്നിട്ടുണ്ട്. 130 കിലോമീറ്റർ വേഗതയിൽ ചുഴലികാറ്റ് പ്രവേശിച്ച പുതുച്ചേരിയിൽ 400 കോടിയുടെ നാശനഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു വി നാരായണസ്വാമി പറഞ്ഞു.