വികസനം തടയുന്ന ഭരണസംവിധാനമാണ് കേരളത്തിന്റെ ഏറ്റവും വലിയ ശത്രു – കെ.സി. വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളം വികസന സാധ്യതകൾ നഷ്ടപ്പെടുന്ന സംസ്ഥാനമായി മാറുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. നിലവിലെ ഭരണസംവിധാനത്തിലെ അനാവശ്യ തടസ്സങ്ങളും രാഷ്ട്രീയ അശ്രദ്ധയും കേരളത്തെ പിന്നോട്ടടിക്കുകയാണെന്ന് അദ്ദേഹം ശക്തമായി വിമർശിച്ചു. ലോകം അതിവേഗം മുന്നോട്ട് ഓടുമ്പോൾ കേരളം നിശ്ചലമായി നിൽക്കുകയാണ്. വികസന മാതൃകകൾ പകർത്തുന്നതല്ല പ്രശ്നം, കേരളത്തിന്റെ സ്വന്തം ശക്തികളെ തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും കഴിയാത്തതാണ് യഥാർത്ഥ പരാജയമെന്നും  അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യവിഭവ ശേഷിയാണെങ്കിലും അതിനെ പ്രയോജനപ്പെടുത്തുന്നതിന് പകരം തടഞ്ഞുവെക്കുന്ന ഭരണ സംവിധാനമാണ് ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. പത്ത് വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് ടൂറിസം ഉൾപ്പെടെയുള്ള നിർണായക മേഖലകളിൽ കേരളം വൻ അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. മുൻ ടൂറിസം മന്ത്രിയായിരുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിമർശനമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരുകൾ മാറുമ്പോൾ പദ്ധതികൾ ഉപേക്ഷിക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിന്റെ ഏറ്റവും വലിയ വികസനവൈകല്യമെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. ടൂറിസം രംഗം മുന്നാർ – തേക്കടി – കോവളം എന്ന ചുരുങ്ങിയ വൃത്തത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും കേരളത്തിന്റെ ഓരോ പ്രദേശത്തിനും ടൂറിസം ഡെസ്റ്റിനേഷനാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോംസ്റ്റേ മേഖലയാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഹോംസ്റ്റേ ആരംഭിക്കാൻ പോലും സംരംഭകർ അനവധി റെഡ് ടേപ്പുകൾ കടന്നുപോകേണ്ട സാഹചര്യമാണുള്ളത്. സംരംഭകരെ പ്രോത്സാഹിപ്പിക്കേണ്ട ഭരണകൂടം അവരെ നിരാശയിലേക്കാണ് തള്ളുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിലെ യുവപ്രതിഭകൾ വിദേശത്തേക്ക് പോകുന്നത് കഴിവില്ലായ്മ കൊണ്ടല്ല, സംസ്ഥാനത്തിനകത്ത് അവസരങ്ങളില്ലാത്തതുകൊണ്ടാണെന്നും വേണുഗോപാൽ പറഞ്ഞു. അക്കാദമിക് ലോകവും സംരംഭകത്വവും തമ്മിൽ കേരളത്തിൽ വലിയ വിടവാണുള്ളത്. ലോകം എഐയിലേക്കും പുതിയ സാങ്കേതിക പരിവർത്തനങ്ങളിലേക്കും കടക്കുമ്പോൾ കേരളത്തിലെ സർവകലാശാലകൾ ഇപ്പോഴും പഴയ സിലബസിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ആവശ്യകത കൊണ്ടല്ല, സൗകര്യത്തിനായി നിലനിർത്തുന്ന ഒരു സംവിധാനത്തിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ഇനി വേണ്ടത് പുതിയ പ്രഖ്യാപനങ്ങളല്ല, പുതിയ ചിന്താഗതിയും കാര്യക്ഷമമായ പ്രവർത്തനസംവിധാനവുമാണ്. ലോകോത്തര മനുഷ്യവിഭവശേഷിയും ശക്തമായ സാമൂഹിക അടിത്തറയും ഉള്ള ഈ സംസ്ഥാനത്തിന് അനാവശ്യ ഭരണതടസ്സങ്ങൾ ഒഴിവാക്കിയാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

0
പാലക്കാട്‌: പാലക്കാട്‌ വടകരപ്പതിയിൽ മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിച്ച...

വീണ്ടും ഇറാനിൽ യുഎസ് ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ടെഹ്റാൻ : ഇറാനുനേരെ വീണ്ടും യുഎസ് ആക്രമണം. ഞായറാഴ്ച ഹോർമോസ്ഗാൻ പ്രവിശ്യയിൽ...

നെന്മാറ ഇരട്ടക്കൊല കേസിൽ ചെന്തമാരയുടെ വിധി ഇന്ന്

0
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ വിധി...

ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ല ; നിലപാട് വ്യക്തമാക്കി സൗദിയും ഇറാഖും

0
റിയാദ്: ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ലെന്ന നിലപാട് വീണ്ടും ശക്തമായി ആവർത്തിച്ച്...