ഞാൻ ഗോവയില്‍ സുഖവാസത്തിന് പോയതല്ല ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ ജി ജോര്‍ജിന്റെ ഭാര്യ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലയാളത്തിന്റെ എക്കാലത്തെയും ഒരു ഇതിഹാസ സംവിധായകനായ കെ ജി ജോര്‍ജ് ഞായറാഴ്‍ചയാണ് അന്തരിച്ചത്. കെ ജി ജോര്‍ജിനെ വയോജന കേന്ദ്രത്തിലാക്കിയെന്നും അദ്ദേഹത്തെ കുടുംബം നോക്കിയില്ല എന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോവയില്‍ മകനൊപ്പം താമസിക്കുന്ന ഭാര്യ സെല്‍മ. താൻ ഗോവയില്‍ സുഖവാസത്തിന് പോയതല്ല. ജോര്‍ജിനെ ആത്മാര്‍ഥതയോടെയാണ് സ്‍നേഹിച്ചതെന്നും അദ്ദേഹത്തെ താൻ നല്ലവിധമാണ് നോക്കിയതെന്നും സെല്‍മ വ്യക്തമാക്കുന്നു. മകൻ ഗോവയിലാണ്. മകള്‍ ദോഹയിലും. അതുകൊണ്ടാണ് ഞാൻ ഗോവയിലേക്ക് പോയത്.

സിഗ്‍നേച്ചര്‍ എന്ന സ്ഥാപനത്തില്‍ തങ്ങള്‍ ഭര്‍ത്താവിനെ താമസിപ്പിച്ചത് അവിടെ ഡോക്ടര്‍മാരും നഴ്‍സുമാരും ഫിസിയോ തെറാപ്പി എക്സര്‍സൈസ് ചെയ്യാനുള്ള സ്ഥലമൊക്കെയുള്ളതുകൊണ്ടാണ്. കൊള്ളാവുന്ന സ്ഥലമായതുകൊണ്ടാണ് അങ്ങോട്ടേയ്‍ക്ക് മാറ്റിയത്. ഞങ്ങള്‍ വയോജക സ്ഥലത്താക്കിയെന്ന് മനുഷ്യര്‍ പറയുന്നുണ്ട് ഇപ്പോള്‍. സിനിമാ മേഖലയില്‍ ഫെഫ്‍കെ അടക്കമുള്ളവരോട് ചോദിച്ചാല്‍ മതി ഞങ്ങള്‍ എങ്ങനെയാണ് നോക്കിയത് എന്ന്. പിന്നെ ഞങ്ങള്‍ക്ക് ജീവിക്കേണ്ടേ? പുള്ളിയെ ഒറ്റയ്‍ക്കിട്ട് പോയെന്നാ എല്ലാവരും പറയുന്നത് പലരോടും. എനിക്ക് ഇവിടെ ഒറ്റയ്‍ക്ക് ജീവിക്കാനാകില്ലല്ലോ. പുള്ളിക്ക് സ്‍ട്രോക്കുള്ളതുകൊണ്ട് ഒറ്റയ്‍ക്ക് പൊക്കിയെടുത്ത് കുളിപ്പിക്കാനും ഒക്കെയുള്ള ആരോഗ്യം നമുക്കില്ല.

ഒരു സ്‍ത്രീ എങ്ങനെ നോക്കും. അതുകൊണ്ടാണ് സിഗ്‍നേച്ചറില്‍ ഞാൻ താമസിപ്പിച്ചത്. അവര്‍ നല്ലതായിട്ടാണ് നോക്കിക്കൊണ്ടിരുന്നതും. നമുക്ക് ഒരു പ്രശ്‍നവും ഇല്ലായിരുന്നു. അദ്ദേഹത്തിന് ആവശ്യമുള്ള ഭക്ഷണം കൊടുത്തയക്കുമായിരുന്നു. ജോര്‍ജേട്ടൻ ഒരുപാട് നല്ല സിനിമകളുണ്ടാക്കി. പക്ഷേ കാശുണ്ടാക്കിയില്ല. പക്ഷേ എല്ലാവരും എഴുതുന്നതും പറയുന്നതും തങ്ങള്‍ കാശെടുത്ത് അദ്ദേഹത്തെ കറിവേപ്പിലകണക്ക് തള്ളിയെന്നാണ്. ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ദൈവത്തെയാണ് ബോധിപ്പിക്കേണ്ടത്. സിനിമാക്കാരൻ മാത്രമല്ല നല്ലൊരു ഭര്‍ത്താവുമായിരുന്നു. ഞാൻ ആത്മാര്‍ഥതയോടെയാണ് നോക്കിയത്. ഞാൻ സുഖവാസത്തിനല്ല ഗോവയില്‍ പോയത്. എന്നെ നോക്കാൻ ആരുമില്ല ഇവിടെ. അതുകൊണ്ടാണ് മകന്റെ അടുത്തേയ്‍ക്ക് പോയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസിൽ ഫീസ് പിരിക്കും ; ഒമാന്റെ പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ

0
ദുബായ്: ഒമാനും ഇറാനും ചേർന്ന് ഹോർമുസ് കടലിടുക്കു നിയന്ത്രിക്കുന്ന സംവിധാനത്തിന് സൗദി...

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംവദിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; അന്വേഷണത്തിന് ഉത്തരവ്

0
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം...