കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലെ ഹയർസെക്കൻഡറി വിഭാഗം കോൺസൻട്രേഷൻ ക്യാമ്പുകളാണെന്നും അവിടെനിന്ന് വരുന്നവരാണ് ബിരുദ പഠനത്തിനെത്തി അക്രമങ്ങൾ കാണിക്കുന്നതെന്നുമുള്ള മുൻ ഹയർ സെക്കൻഡറി ഡയറക്ടറും ചരിത്രകാരനുമായ പ്രഫസർ വി. കാർത്തികേയൻ നായർ അഭിപ്രായപ്പെട്ടിരിക്കുന്നത് വസ്തുതാപരമാണോ എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്ന് കെ.എച്ച്.എസ്.ടി.യു ആവശ്യപ്പെട്ടു. മലബാർ മേഖലയിൽ ഹയർ സെക്കൻഡറി പഠനത്തിന് ആവശ്യമായ സീറ്റുകൾ ലഭിക്കാതെ മുൻ വർഷങ്ങളിൽ വിദ്യാർഥികൾ ബുദ്ധിമുട്ടിയപ്പോൾ കാർത്തികേയൻ നായർ അധ്യക്ഷനായി ഒരു സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതി നിരവധി സിറ്റിങ്ങുകൾ നടത്തുകയും അധ്യാപക സംഘടനകൾ, അധ്യാപകർ, വിദ്യാർഥികൾ, മാനേജ്മെൻ്റുകൾ തുടങ്ങി നിരവധി പേരിൽ നിന്നും പരാതികളും നിർദേശങ്ങളും എഴുതി വാങ്ങുകയും ചെയ്തിരുന്നു.
65ഓളം വരുന്ന കൗമാരപ്രായത്തിലുള്ള വിദ്യാർഥികളെ ക്ലാസുകളിൽ കുത്തിനിറച്ച് അശാസ്ത്രീയമായി തുടരുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കണമെന്നും വിദ്യാർഥികളുടെ ഹയർ സെക്കൻഡറി പഠനം ഉറപ്പുവരുത്തണമെന്നും വിദ്യാർഥികളുടെ എണ്ണം അൻപതിൽ കൂടാൻ പാടില്ല എന്നും കെ.എച്ച്.എസ്.ടി.യു കാർത്തികേയൻ നായർ കമ്മിറ്റിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഈ വിദഗ്ദ സമിതി റിപ്പോർട്ടിൻമേൽ നടപടിയെടുക്കാതെ പൂഴ്ത്തിവയ്ക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തത്. ഈ റിപ്പോർട്ടിനെ കുറിച്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ വിദ്യാഭ്യാസ മന്ത്രിയോട് ചോദിച്ചപ്പോൾ എല്ലാ റിപ്പോർട്ടും പുറത്തുവിടാൻ ഉള്ളതല്ല എന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.
































