കൊച്ചിയിലെ ലഹരിമാഫിയ കിങ്പിന്‍ കെവിൻ പിടിയിലായ കേസ് ; അന്വേഷണം കൊച്ചിയിലെ ഡോക്ടര്‍മാരിലേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ ലഹരിമാഫിയ കിങ്പിന്‍ കെവിന്‍ പിടിയിലായ കേസില്‍ അന്വേഷണം ഡോക്ടര്‍മാരിലേക്കും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരടക്കം ലഹരി ഉപയോഗിക്കാറുണ്ടെന്ന കെവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൃക്കാക്കര പോലീസിന്റെ ചോദ്യംചെയ്യലിലാണ് ഞെട്ടിക്കുന്ന മൊഴി ലഭിച്ചത്. ഡോക്ടര്‍മാരുടെ മൊഴി ഉടന്‍ എടുക്കും. കെവിന്റെ കൂടുതല്‍ ഏജന്റുമാര്‍ക്കായി അന്വേഷണം തുടരുകയാണ്. രണ്ട് ഏജന്റുമാര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടിയില്‍ കെവിനെ കടവന്ത്ര പോലീസ് ചോദ്യംചെയ്യും.

കഴിഞ്ഞ മാസമാണ് വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി നടന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കെവിനാണ് ലഹരി എത്തിച്ചുനല്‍കിയതെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ കൊച്ചി നഗരത്തിലെ ലഹരി മാഫിയയുടെ കിങ്പിന്‍ ആണെന്നും കണ്ടെത്തി. പിന്നീട് ലഹരിയുമായി തൃക്കാക്കര പോലീസ് കെവിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന മൊഴി ലഭിച്ചത്. കൊച്ചിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരും തന്നോട് ലഹരി വാങ്ങി ഉപയോഗിക്കാറുണ്ടെന്നായിരുന്നു കെവിന്റെ മൊഴി. ഇവരുടെ പേരുവിവരങ്ങള്‍ അടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തത വന്നതിന് ശേഷം ഇവരുടെ മൊഴിയെടുക്കുമെന്നാണ് വിവരം. ഡാന്‍സാഫും ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ട്. കെവിന്റെ ഏജന്റുമാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.റാം കീഴടങ്ങി

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ

0
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെ...

ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ

0
തിരുവനന്തപുരം: ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ. പെന്‍ഷനായി...

പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ...

0
തൃശൂർ: സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ...