രാഹുലിന്റെ ഓഫിസിലെ അക്രമത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനനടപടിയെന്ന് കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിൽ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിനായി ഓരോ ദിവസവും കഥകള്‍ മെനയുകയാണ്. പ്രതിപക്ഷ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ എൽഡിഎഫിന് എതിര്‍ചേരിയിലെ വോട്ടര്‍മാരെ സ്വാധീനിക്കാനായില്ല. ന്യൂനപക്ഷങ്ങളില്‍ നിന്ന് സാധാരണ ലഭിക്കേണ്ട വോട്ടിലും ചോര്‍ച്ച ഉണ്ടായി. യു.ഡി.എഫ് വോട്ടുകളിലും വോട്ട് ശതമാനത്തിലും വര്‍ധന ഉണ്ടാക്കി. പരാജയത്തിന് സംഘടനാദൗര്‍ബല്യവും കാരണമാണ്. തൃക്കാക്കരയില്‍ സംഘടനാദൗര്‍ബല്യവും പരാജയത്തിന് കാരണമായി. ബൂത്തുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവിടെ താമസിക്കുന്നവരല്ല. ഇത്തരം ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണമെന്ന് സംസ്ഥാന സമിതിയില്‍ തീരുമാനമെന്ന് കോടിയേരി പറഞ്ഞു.

ആക്രമണം അത്യന്തം അപലപനീയം ഇത്തരം സംഭവങ്ങള്‍ പാര്‍‍ട്ടിയെ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ ഓഫിസിലെ അക്രമത്തിൽ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനനടപടിയെന്ന് കോടിയേരി പറഞ്ഞു. ഗാന്ധിചിത്രം തകര്‍ത്തത് ആരെന്ന് പോലീസ് കണ്ടെത്തണം. എസ്.എഫ്.ഐ സമരം നടക്കുമ്പോള്‍ ഫോട്ടോ അവിടെയുണ്ടായിരുന്നു. സമരത്തിനുശേഷമാണ് ഫോട്ടോ അവിടെ നിന്ന് മാറ്റിയതെന്നും കോടിയേരി ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒന്നരവയസ്സുകാരന്റെ മരണം : നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ടു

0
തിരുവനന്തപുരം : നെടുമങ്ങാട്ട് ഒന്നരവയസ്സുകാരൻ രണ്ടാനച്ഛന്റെ മർദനമേറ്റ് മരിക്കാനിടയായ സംഭവത്തിൽ ജില്ല...

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ എന്തിനുപോയി എന്ന് കടകംപള്ളിയും എന്തിനു വന്നു എന്ന്...

0
തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര...

കടയ്ക്കാവൂരിൽ ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ; 12 പേർ ആശുപത്രിയിൽ

0
കടയ്ക്കാവൂർ : കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന ‘സിഗ്നേച്ചർ ഡിഷ്’ എന്ന സ്ഥാപനത്തിൽനിന്നു...

ഭൂട്ടാൻ കാർ കടത്ത് കേസ് ; ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്

0
കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും...