തൃക്കാക്കരയ്ക്ക് പിന്നാലെ ആലുവ മുനിസിപ്പാലിറ്റിയിലും കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങി ഇരു മുന്നണികളും

For full experience, Download our mobile application:
Get it on Google Play

ആലുവ : നഗരസഭ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരത്തിനൊരുങ്ങി കോണ്‍ഗ്രസും സി.പി.എമ്മും. 22ാം വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ്. സി.പി.എമ്മിന് പ്രത്യേക നേട്ടമൊന്നും ഇല്ലെങ്കിലും കോണ്‍ഗ്രസിന് ഭരണം സുരക്ഷിതമാക്കാന്‍ വിജയം അനിവാര്യമാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. സി.പി.എമ്മാകട്ടെ വാര്‍ഡ് പിടിച്ചെടുത്ത് കോണ്‍ഗ്രസ് ഭരണം ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംബന്ധമായ നടപടികളിലേക്ക് കടന്നിട്ടില്ലെങ്കിലും സി.പി.എം സ്ഥാനാര്‍ഥി സംബന്ധിച്ച ആലോചനകള്‍ സജീവമാക്കിയിട്ടുണ്ട്. പുളിഞ്ചോട് ബ്രാഞ്ചില്‍ നിന്നും ലഭിക്കുന്ന അഭിപ്രായം കൂടി പരിഗണിച്ച്‌ ഏരിയ നേതൃത്വത്തി‍ന്റെ അനുമതിയോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ലോക്കല്‍ സെക്രട്ടറി പോള്‍ വര്‍ഗീസ് പറഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ച കവിത കൃഷ്ണന്‍ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി ജെബി മേത്തറുടെ കുടുംബ സ്വാധീനവും മറ്റുമാണ് പരാജയകാരണമെന്നാണ് ഒരു വിഭാഗത്തി‍ന്റെ വിലയിരുത്തല്‍. അക്കൂട്ടരാണ് കവിതയെ സ്ഥാനാര്‍ഥിയാക്കണമെന്ന് അഭിപ്രായപ്പെടുന്നത്. ഇക്കുറി ജെബി മേത്തര്‍ മത്സരത്തിനില്ലാത്ത സാഹചര്യത്തില്‍ കവിതയിലൂടെ സീറ്റ് തിരിച്ചുപിടിക്കാമെന്നും സി.പി.എം കരുതുന്നു.

2005ല്‍ ഇവിടെ സി.പി.എമ്മിലെ തോമസ് ജോസഫ് അക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.കെ മുകുന്ദനെ ഒരു വോട്ടിന് തോല്‍പ്പിച്ചിരുന്നു. അതിന് മുമ്ബ് നഗരസഭ പ്രതിപക്ഷ നേതാവായിരുന്ന എല്‍.ഡി.എഫിലെ ജോസ് മാത്യുവും ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ 2010ല്‍ 39 വോട്ടിനും 2015ല്‍ 148 വോട്ടിനും 2020ല്‍ 119 വോട്ടിനും ജെബി മേത്തറാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച്‌ ഔദ്യോഗിക ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല.

വാര്‍ഡിലെ വോട്ടര്‍മാരെ ചേര്‍ക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ലത്തീഫ് പൂഴിത്തറയും നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണും പറഞ്ഞു. അടുത്ത ആഴ്ചയോടെ സ്ഥാനാര്‍ഥിയെ കുറിച്ച്‌ ധാരണയാകും. 26 അംഗ കൗണ്‍സിലില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 14 അംഗങ്ങളാണുണ്ടായിരുന്നത്. ഇടതുപക്ഷത്തിന് ഏഴും ബി.ജെ.പിക്ക് നാലും കൗണ്‍സിലര്‍മാരുണ്ട്. കോണ്‍ഗ്രസില്‍നിന്ന് കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് പുറത്തായ കെ.വി സരള സ്വതന്ത്ര കൗണ്‍സിലറായും ഉണ്ട്. വൈസ് ചെയര്‍പേഴ്‌സണായിരുന്ന ജെബി മേത്തര്‍ എം.പിയായതിനെ തുടര്‍ന്ന് രാജിവെച്ചതോടെ കോണ്‍ഗ്രസി‍ന്റെ അംഗബലം 13 ആയി ചുരുങ്ങി. അതിനാല്‍ തന്നെ പുളിഞ്ചോട് വാര്‍ഡ് നിലവില്‍ കോണ്‍ഗ്രസിന് വിജയം അനിവാര്യമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസിയെ രക്ഷിക്കാൻ സർക്കാരിന്‍റെ പുതിയ ഉത്തരവ് ; ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെന്‍റ് കമ്മിറ്റി വരുന്നു

0
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട...

ലോഡ്ജിൽ പ്രസവിച്ച യുവതി മരിച്ച സംഭവം : അമിത രക്തസ്രാവമെന്ന് പ്രാഥമികനിഗമനം

0
തൃശ്ശൂർ : നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ പ്രസവിച്ച എടമുട്ടം കൊല്ലാറ വീട്ടിൽ...

മറ്റൊരു രോഗിക്ക് കൊടുക്കേണ്ട ഗുളിക മാറി നൽകി ; നാദാപുരത്ത് 72കാരന്‍റെ മരണത്തിൽ ആരോപണവുമായി...

0
കോഴിക്കോട്: നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയില്‍ മരുന്ന് മാറി നല്‍കി രോഗി...

അൻസിബയുടെ പരാതി ; ടിനി ടോമിനെ വീണ്ടും ചോ​ദ്യം ചെയ്യും

0
കൊച്ചി: നടൻ ടിനി ടോമിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കടവന്ത്ര...