കോഴിക്കോട് : ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വര്‍ണപ്പകിട്ടിന് ഇത്തവണ കോഴിക്കോട് വേദിയാകും. കലോത്സവത്തിനൊപ്പം ഫിലിം ഫെസ്റ്റിവലും സെമിനാറും സംഘടിപ്പിക്കും. ഓഗസ്റ്റ് 22, 23 തീയതികളിലാണ് കലോത്സവം. ഓഗസ്റ്റ് 21-ന് ഫിലിം ഫെസ്റ്റിവല്‍ നടക്കും. 21-ന് വൈകിട്ട് ആറിന് മന്ത്രി മുഹമ്മദ് റിയാസ് കലോത്സവം ഉദ്ഘാടനം ചെയ്യും. ഇത്തവണ കലോത്സവ മാനുവല്‍ പരിഷ്‌കരിച്ചിട്ടുണ്ട്. 23-ന് വൈകിട്ട് ആറിന് സമാപന സമ്മേളനം നടക്കുമെന്നും മന്ത്രി പറഞ്ഞു. താല്‍ക്കാലിക വി സി വിഷയത്തിൽ ചാന്‍സലറുടെ നിലപാടാണ് വിഷയം കോടതി കയറാന്‍ കാരണമായതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
സംഘപരിവാറുകാര്‍ക്ക് വേണ്ടി വി സിയെ നിയമിക്കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിനെ തീര്‍ത്തും അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നത് തന്നെയാണ് വിധിയുടെ സാരം. കോടതി വിധി അംഗീകരിച്ച് മുന്നോട്ടുപോകാനെ സര്‍ക്കാരിന് സാധിക്കൂ. കോടതിവിധിയെ സ്വാഗതം ചെയ്യുന്നു. ഒരു ഭാഗം സര്‍ക്കാരിന് അനുകൂലമാണ്. സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നതാണ് വിധിയുടെ സാരം. സംസ്ഥാന സര്‍ക്കാരിനുള്ള അധികാരങ്ങള്‍ വസ്തുനിഷ്ഠമായി തന്നെയാണ് സുപ്രീംകോടതി പ്രതിപാദിച്ചതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു






























