പുരുഷ പോലീസ് ലാത്തികൊണ്ട് കുത്തി – പ്രതിഷേധിച്ച സ്ത്രീകള്‍ ; കല്ലായിലും പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചങ്ങനാശ്ശേരി മാടപ്പള്ളിക്ക് പിന്നാലെ ഇന്ന് കോഴിക്കോട് കല്ലായിലും വലിയ പ്രക്ഷോഭമാണ് കെ –  റെയിലുമായി ബന്ധപ്പെട്ട് ഉണ്ടായത്. കല്ലായില്‍ പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും. സംസ്ഥാനത്ത് കെ റെയില്‍ വിരുദ്ധ സമരം ഇന്നും കൊടുമ്ബിരി കൊള്ളുന്നു. കെ – റെയില്‍ കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രതിഷേധം ശക്തമായത്. പിന്നാലെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനിടെ പ്രദേശത്ത് ഉദ്യോഗസ്ഥര്‍ കല്ലുകള്‍ സ്ഥാപിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്‌ ജീപ്പിലേക്ക് പിടിച്ച്‌ കയറ്റി. പുരുഷ പോലീസ് ലാത്തി കൊണ്ട് കുത്തിയെന്നും പ്രതിഷേധിച്ച സ്ത്രീകള്‍ പറഞ്ഞു.

കല്ലിടാന്‍ വരുന്നത് സംബന്ധിച്ച്‌ യാതൊരു അറിവും ലഭിച്ചില്ലെന്നാണ് കല്ലായിലെ ജനങ്ങള്‍ പറയുന്നത്. കല്ലിടാന്‍ അനുവദിക്കില്ലെന്ന് കല്ലായിലെ സ്ഥലം ഉടമകള്‍ പറഞ്ഞു. കെ റെയിലില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നാലെയാണ് കല്ലായില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. ജനങ്ങളോടൊപ്പം കെ – റെയില്‍ വിരുദ്ധ സമരസമിതിയും പ്രതിഷേധിക്കുന്നുണ്ട്. കെ – റെയിലിനെതിരെ നേരത്തെ കോഴിക്കോട് മീഞ്ചന്തയിലും പയ്യാനക്കലിലും വലിയ തോതിലുള്ള പ്രതിഷേധം നടന്നിരുന്നു. എറണാകുളം മാമലയില്‍ രണ്ട് ദിവസമായി കെ – റെയിലിനെതിരെ പ്രതിഷേധം തുടരുകയാണ്. മാമലയില്‍ പോലിസ് സുരക്ഷ ശക്തമായിട്ടുണ്ട്. ചങ്ങനാശ്ശേരിയില്‍ കെ – റെയിലിനെതിരെ സംയുക്ത സമിതിയുടെ ഹര്‍ത്താല്‍ തുടരുകയാണ്. കെ – റെയില്‍ വിരുദ്ധസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കെ – റെയിലിനെതിരായ സമരം യു.ഡി.എഫ് ഏറ്റെടുത്തിട്ടുണ്ട്. യുഡിഎഫ് സംഘം ഇന്ന് ചങ്ങനാശേരിയില്‍ എത്തും. പൊലീസിനെ ആയുധമാക്കി സമരം തീര്‍ക്കാന്‍ ശ്രമമെന്നും സര്‍ക്കാര്‍ പിന്‍വാങ്ങുംവരെ സമരം തുടരുമെന്നും യു.ഡി.എഫ് അറിയിച്ചു.

അതേസമയം ആളിക്കത്തിയ പ്രതിഷേധം അവഗണിച്ച്‌ ചങ്ങനാശേരി മാടപ്പള്ളിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അധികൃതര്‍ സ്ഥാപിച്ച കെ – റെയിലിന്റെ സര്‍വേ കല്ലുകള്‍ അപ്രത്യക്ഷമായി. കെ – റെയില്‍ അധികൃതര്‍ വ്യാഴാഴ്ച സ്ഥാപിച്ച സര്‍വേക്കല്ലുകളാണ് രാത്രിതന്നെ ആരോ പിഴുതെറിഞ്ഞത്. വ്യാഴാഴ്ച കെ – റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മാടപ്പള്ളിയിലും റീത്തുപള്ളിയിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സമരം ചെയ്ത സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പോലീസിന്റെ മര്‍ദനമേറ്റിരുന്നു. സമരസമിതി പ്രവപര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മാടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉദ്യോഗസ്ഥര്‍ കല്ലുകള്‍ സ്ഥാപിച്ചിരുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാരെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി ജില്ലയില്‍ കരിദിനാചരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...