തിരുവനന്തപുരം : പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം അഴിച്ചുപണിയുന്നു. നിലവിലെ തസ്തികകളിൽ മാറ്റം വരുത്താൻ ഡയറക്ടർ ബോർഡ് അനുമതി നൽകി. വിജിലൻസ് ഓഫിസറുടെ കീഴിൽ ബോർഡ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരുടെ ആകെ എണ്ണം 14 ആയി നിലനിർത്തിയെങ്കിലും ചില തസ്തികകൾ ഒഴിവാക്കി. മറ്റു ചിലതിൽ എണ്ണം കുറച്ചു. സൂപ്രണ്ട് ഓഫ് പോലീസ് തസ്തിക ഒഴിവാക്കിയതിനൊപ്പം രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ എണ്ണം ഒന്നാക്കി. പുതുതായി സർക്കിൾ ഇൻസ്പെക്ടറുടെ തസ്തിക സൃഷ്ടിച്ചു. സബ് ഇൻസ്പെക്ടുടെ ഒരു തസ്തിക മൂന്നാക്കി. അസി.സബ് ഇൻസ്പെക്ടരുടെ ഒരു തസ്തികയുണ്ടായിരുന്നത് ഒഴിവാക്കി. എട്ട് സിവിൽ പോലീസ് ഓഫിസർമാരുടെ തസ്തിക തുടരും. കെ.എസ്.ഇ.ബി ജീവനക്കാരുമായി ബന്ധപ്പെട്ട പരാതികളിലെ അന്വേഷണങ്ങൾക്ക് പുറമെ, അനധികൃത വൈദ്യുതി കണക്ഷൻ, കണക്ഷൻ ദുരുപയോഗം, സ്റ്റോറുകളുടെയും മറ്റ് സ്വത്തുക്കളുടെയും ദുരുപയോഗം, ജീവനക്കാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ടതടക്കം ക്ലിയറൻസുകൾ തുടങ്ങിയവയും വിജിലൻസ് നടത്തുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1