കുറവൻകുഴി : കോയിപ്രം പഞ്ചായത്ത് നാലാം വാർഡിലെ കുറവൻകുഴികുളം പായലുമൂടി നശിക്കുകയാണ്. നാടിന് കുടിവെള്ളം നൽകിയിരുന്ന കുളത്തിന് 15 അടിയിൽ അധികം ആഴവും ഒരേക്കറോളം വിസ്തൃതിയുമാണുള്ളത്. വർഷംതോറും ലക്ഷങ്ങൾ ചെലവഴിച്ചിട്ടും കുളത്തിന്റെ ദുരവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല. കോയിപ്രം പഞ്ചായത്ത് വികസന ധനകാര്യഗ്രാൻറ് ഫണ്ടുകളിൽനിന്നു 5,50,000 രൂപയും, അമൃത സരോവർ പദ്ധതിപ്രകാരം 1,88,398 രൂപയും കുറവൻകുഴികുളം നവീകരണത്തിനായി കഴിഞ്ഞ വർഷം അനുവദിച്ചിരുന്നു. മഴവെള്ളത്തിനൊപ്പം ഒഴുകിവരുന്ന മാലിന്യങ്ങൾ കുളത്തിൽ വീഴാതിരിക്കാൻ റോഡിനോട് ചേർന്ന് 125 മീറ്റർ ദൂരത്തിൽ സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം തൊഴിലുറപ്പ് തൊഴിലാളികളെകൊണ്ട് പായൽ വാരിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























