കുമ്പഴ : മാലിന്യ വാഹിനിയായി കുമ്പഴ മേഖലയിലെ വലിയ തോട്. മലയാലപ്പുഴ പഞ്ചായത്തിൽനിന്ന് ഒഴുകിവരുന്ന വലിയ തോട്ടിൽ പല ഭാഗത്തും ആഹാരാവശിഷ്ടങ്ങളും മത്സ്യ മാംസാവശിഷ്ടങ്ങളും നിരന്തരമായി തള്ളുന്ന സ്ഥിതിയാണെന്നു തോടിന്റെ തീരത്ത് താമസിക്കുന്നവർ പറയുന്നു. ഇങ്ങനെ മാലിന്യം തള്ളുന്നതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്ന വീടുകളിലെ കിണറുകളിലെ വെള്ളം ഉപയോഗ ശൂന്യമാകുന്നതായി ആരോപണം ഉയരുന്നുണ്ട്. വലിയതോട് ചെന്നു ചേരുന്നത് തുണ്ടുമൺകര പഴയ പാലത്തിനു സമീപത്തായി അച്ചൻകോവിൽ ആറ്റിലാണ്. ഇതിന് സമീപം തന്നെയാണ് കുമ്പഴ പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനുള്ള വെള്ളം എടുക്കുന്ന പമ്പ് ഹൗസ്. സർവ മാലിന്യവും തള്ളുന്ന വലിയ തോട്ടിലെ വെള്ളം ഇവിടെ എത്തുന്നത് ജനങ്ങളെ രോഗികളാക്കുമെന്നാണ് ആക്ഷേപം. നഗരസഭയിൽ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാർ കൃത്യമായി പരിശോധന നടത്തി മാലിന്യ പ്രശ്നത്തിനു പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.