തിരുവല്ല : സെപ്റ്റംബര്‍ നാലിനു നടക്കുന്ന ഉത്രാടം തിരുനാള്‍ പമ്പ ജലമേളയ്ക്കു മുന്നോടിയായി മധ്യ തിരുവിതാംകൂര്‍ ഉത്സവമായ കുട്ടനാട് പൂരം @ തിരുവല്ല കാര്‍ണിവല്‍ 28 മുതല്‍ സെപ്റ്റംബര്‍ 14 വരെ തിരുവല്ല മുനിസിപ്പല്‍ മൈതാനിയില്‍ നടക്കും. കുട്ടനാട് പൂരത്തിന്റെ കാല്‍നാട്ടുകർമം തിരുവല്ല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് നിര്‍വഹിച്ചു. പമ്പജലമേള ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് ചെറിയാന് കുരുവിള അധ്യക്ഷത വഹിച്ചു, മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ജിജി വട്ടശേരില്‍, വര്‍ക്കിംഗ് പ്രസിഡന്റ് വിക്ടര്‍ ടി. തോമസ്, ചീഫ് കോ-ഓർഡിനേറ്റര്‍ ഡോ. സജി പോത്തന്, സെക്രട്ടറി പുന്നൂസ് ജോസഫ്, ജോയ് ആറ്റുമാലില്‍, ഷിബു വി. വര്‍ക്കി, റെജി വേങ്ങല്‍, അനില്‍ സി. ഉഷസ്, വി. ആര്. രാജേഷ്, പി. സി. രാജു, അജി തമ്പാന്, റോഷിന് ശര്‍മ, ബിനു പട്ടടപ്പറമ്പില്‍, വിനയന് കവിയൂര്‍, രാജേഷ് മുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു
പൂരം ആഘോഷങ്ങളുടെ ഭാഗമായി കാര്‍ഷിക സെമിനാറും കാര്‍ഷിക പ്രദര്‍ശനവും കുട്ടനാട്, അപ്പര്‍ കുട്ടനാട്, ലോവര്‍ കുട്ടനാട് കാര്‍ഷിക മേഖലയിലെ കര്‍ഷകരുടെ കൂട്ടായ്മയും വിവിധ വിഷയങ്ങളിലെ സെമിനാറുകളും സിമ്പോസിയവും എല്ലാ ദിവസങ്ങളിലും മേളയില്‍ ഉണ്ടായിരിക്കും. സ്ഥിര പ്രദര്‍ശനവും നടക്കും. ഇതോടൊപ്പം കന്നുകാലി പ്രദര്‍ശ എന്നിവയും അരങ്ങേറും. എല്ലാ ദിവസവും വൈകുന്നേരം കലാസന്ധ്യ ഉണ്ടായിരിക്കും. കാര്‍ഡ്, കൃഷി വിജ്ഞാന കേന്ദ്രം, റേഡിയോ മാക്ഫാസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പൂരം സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടനാടിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും നാട്ടിന്‍പുറ കലാരൂപങ്ങളും പൂരം ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.





























