സി.പി.എം വേദി പങ്കിടുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവല്ല താന്‍ ; ഡല്‍ഹിയില്‍ നിന്ന് നേതാക്കള്‍ വിളിച്ചെന്നും കെ.വി തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന നിലപാടിലുറച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. സി.പി.എം വേദി പങ്കിടുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവല്ല താന്‍. കണ്ണൂരിലേക്ക് എപ്പോള്‍ പോകണമെന്ന് തീരുമാനിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് നേതാക്കള്‍ വിളിച്ചെന്നും തോമസ് പറഞ്ഞു. അതേസമയം പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ സി.പി.എം സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച തോമസിനെതിരെ എന്തു നടപടി എടുക്കണമെന്ന കാര്യത്തില്‍ കെ.പി.സി.സി നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. സസ്പെന്‍ഷനടക്കമുള്ള നടപടികള്‍ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ കെ.വി തോമസിനെ അവഗണിക്കണമെന്ന നിലപാടും മറ്റൊരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നുണ്ട്.

മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുമായി ആലോചിച്ച്‌ യോജിച്ച തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളുടയും കടുത്ത വിമര്‍ശനങ്ങളുടെയും അകമ്പടിയോടെയാണ് കെ.വി തോമസ് ഇന്നലെ നിലപാട് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആവര്‍ത്തിക്കുമ്പോഴും ഹൈക്കമാന്‍ഡിനെയടക്കം തോമസ് വെറുതെവിട്ടില്ല. ഒന്നര വര്‍ഷമായി പദവിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...