തിരുവണ്ണാമല ഉരുൾപൊട്ടൽ ; സ്ഥലത്ത് ഐഐടി സംഘം പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവണ്ണാമല : തിരുവണ്ണാമലയിൽ പാറയും മണ്ണും ഇടിഞ്ഞുവീണ അപകടസ്ഥലം ചെന്നൈ ഐഐടിയിലെ സംഘം പരിശോധിച്ചു. തിരുവണ്ണാമലയിൽ അണ്ണാമലയാർ കുന്നിൻ്റെ കിഴക്കുഭാഗത്ത് 11-ാം സ്ട്രീറ്റിന് സമീപം വി.യു.സി നഗർ ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. രാജ്കുമാർ (32), ഭാര്യ മീന (26), മകൻ ഗൗതം (9), മകൾ ഇനിയ (7), ബന്ധുക്കളുടെ മക്കളായ മഹാ (12), രമ്യ (12), വിനോദിനി (14) എന്നിവരാണു വീടിനുള്ളിൽ കുടുങ്ങി മരണപ്പെട്ടത്. അഞ്ച് മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത നിലയിലും ഛിന്നഭിന്നമായ നിലയിലും കണ്ടെത്തി. രണ്ട് മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ വൈകുകയാണ്. ഉരുൾപൊട്ടലിൽ മരിച്ച 7 പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി സ്റ്റാലിൻ ഉത്തരവിട്ടു. ഈ സാഹചര്യത്തിൽ ഇന്ന് (ഡിസം. 03) ചെന്നൈ ഐഐടിയിലെ സംഘം അപകടസ്ഥലത്ത് പാറയും മണ്ണും ഇടിഞ്ഞതിനെ കുറിച്ച് അന്വേഷണം നടത്താനെത്തിയത്. മണ്ണ് പരിശോധനാ വിദഗ്ധരായ നരസിംഹറാവു മോഹൻ, ഭൂമിനാഥൻ ആകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മണ്ണിൻ്റെ ഗുണനിലവാരവും മണ്ണിൻ്റെ നാശത്തിൻ്റെ കാരണവും വിദഗ്ധർ പഠിച്ചുവരികയാണ്. ഇതിനിടെ മൃതദേഹം ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കാണാതായ രണ്ടു പേരുടെയും ബന്ധുക്കൾ റോഡ് ഉപരോധിച്ചു. അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് റോഡ് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി : ജ​ഗദീഷ്

0
തിരുവനന്തപുരം: ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം...

നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

0
ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത്...

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക് ; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

0
ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ...