അഡ്വ.അരുണ്‍കുമാറായിരുന്നുവെങ്കില്‍ ഇത്ര ദയനീയമായ തോല്‍വി ഇല്ലാതാക്കാമായിരുന്നു

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : ഇടതുപക്ഷം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെന്ന് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം ഒന്നുകൂടി വ്യക്തമാക്കി. പി.ടി തോമസിന്റെ മരണത്തോടെ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നറിയാമായിരുന്നിട്ടും ഇടതുപക്ഷം ഒരു മുന്നൊരുക്കവും നടത്തിയില്ല. സ്ഥാനാര്‍ഥിക്കായി ചര്‍ച്ച സജീവമാക്കിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യം അഡ്വ.അരുണ്‍കുമാറിനായി ചുമരെഴുത്തുവരേ നടത്തി. അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു തുല്യമായിരുന്നു. മാധ്യമങ്ങളിലേക്ക് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ പോലും അയച്ചു.

അതുവാര്‍ത്തയായി. അതില്‍ പിന്നെയാണ് എല്ലാം മാധ്യമസൃഷ്ടിയാണെന്നു പറഞ്ഞ് മാധ്യമങ്ങളെ പഴിച്ച്‌ ഇ.പി ജയരാജന്‍ രംഗത്തുവന്നത്. അതിനുശേഷമാണ് ഡോ.ജോ ജോസഫിന്റെ പേരുപോലും ഉയര്‍ന്നു കേള്‍ക്കുന്നതും അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി അവരോധിക്കുന്നതും. ഒട്ടും നിരീക്ഷണം നടത്താതെയായിരുന്നു ഇടതുപക്ഷം തൃക്കാക്കര കടക്കാന്‍ പരീക്ഷണത്തിന്റെ ഒരു പാലമിട്ടത്. അതു എട്ടു നിലയില്‍ പൊട്ടിയിരിക്കുന്നു. ഇപ്പോള്‍ ഇടതുപക്ഷത്തെ പ്രമുഖര്‍പോലും പറയുന്നത് അഡ്വ.അരുണ്‍കുമാറായിരുന്നുവെങ്കില്‍ ഇത്ര ദയനീയമായ തോല്‍വി ഇല്ലാതാക്കാമെന്നാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...