കടപ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ കെട്ടിട നിർമാണച്ചെലവ് ഭരണസമിതി അംഗങ്ങളിൽനിന്ന് തിരിച്ചുപിടിക്കാൻ നിയമസഭ ഉപസമിതിയുടെ ശുപാർശ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അശാസ്ത്രീയ നിർമാണംമൂലം ഉപയോഗശൂന്യമായ കടപ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ കെട്ടിട നിർമാണച്ചെലവ് ഭരണസമിതി അംഗങ്ങളിൽനിന്ന് തിരിച്ചുപിടിക്കാൻ നിയമസഭ ഉപസമിതിയുടെ ശുപാർശ. ഇതിനൊപ്പം സമീപത്തെ പഴയ കെട്ടിടം നവീകരിക്കാൻ ചെലവഴിച്ച പണവും അക്കാലത്തെ ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് ഈടാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കടപ്ര പഞ്ചായത്ത് തിക്കപ്പുഴയിലെ 10 സെന്‍റ് സ്ഥലത്ത് 31.22 ലക്ഷം രൂപ ചെലവഴിച്ച് 1998ലാണ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനായി കെട്ടിടം നിർമാണം തുടങ്ങിയത്. പണി പൂർത്തിയാക്കി 2001ൽ ഉദ്ഘാടനവും നടത്തി. അന്നുതന്നെ സ്ഥലം ചതുപ്പാണെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നീട് പ്രവർത്തനം ആരംഭിച്ച് അഞ്ചുവർഷം പൂർത്തിയാകും മുമ്പ് പുതിയ കെട്ടിടത്തിന്റെ ഭിത്തികൾ വീണ്ടുകീറുകയും ടൈൽ പാകിയ തറ പൊട്ടി പിളരുകയും ചെയ്തു. ഇതോടെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം വാടകക്കെട്ടിടത്തിലേക്ക് മാറ്റി. ഇതിന് പിന്നാലെ പുതിയ കെട്ടിടത്തിന്റെ തകരാർ പരിഹരിക്കാതെ സമീപത്തെ പഴയ കെട്ടിടം 25.81 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. ഇവിടേക്ക് ആരോഗ്യകേന്ദ്രം മാറ്റുകയും ചെയ്തു.

പ്രവർത്തനം നാലുമാസം പിന്നിട്ടപ്പോൾ പഞ്ചായത്ത് അസി. എൻജിനീയർ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് ചരിവുള്ളതായി കണ്ടെത്തി. ഇതോടെ ആരോഗ്യകേന്ദ്രം വീണ്ടും വാടകക്കെട്ടിടത്തിലേക്ക് മാറ്റി. ഈ രണ്ട് കെട്ടിടങ്ങൾക്ക് ചെലവഴിച്ച 57 ലക്ഷം രൂപയാണ് ഭരണസമിതി അംഗങ്ങളിൽനിന്ന് ഉൾപ്പെടെ തിരിച്ചുപിടിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. അതേസമയം ആരിൽ നിന്നൊക്കെ എത്ര തുക വീതം തിരിച്ചുപിടിക്കണമെന്നതിൽ വ്യക്തത ഇല്ലാത്തതിനാൽ നിലവിലെ പഞ്ചായത്ത് ഭരണസമിതി ശുപാർശ നടപ്പാക്കാൻ ചുമതലയുള്ള ഓഡിറ്റ് വിഭാഗത്തിന് വിശദാംശങ്ങൾ ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുകയാണ്. ഇവരുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...