പുലിപ്പേടി വിട്ടൊഴിയാതെ മലയോരം

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂരിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടിലിറങ്ങി ഭീതി പടർത്തിയ പുലിയെ പിടികൂടുവാൻ വനം വകുപ്പിന്റെ എല്ലാവിധ പരിശ്രമങ്ങളും വിഫലമായതിന് തൊട്ടു പിന്നാലെ ആണ് തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ പൂച്ചക്കുളത്ത് പുലി വളർത്തുനായയെ പിടികൂടിയത്. കോന്നി നിയോജക മണ്ഡലത്തിലെ വന മേഖലയിൽ ആയിരുന്നു മുൻപ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കോന്നി നഗരത്തിന് കിലോമീറ്ററുകൾ മാറി ജനവാസ മേഖലയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കുടപ്പാറയിൽ റബർ റ്റാപ്പിംഗ് തൊഴിലാളിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട പുലി പിന്നീട് ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കാണപ്പെട്ടു. പത്തിലധികം ആളുകൾ പുലിയെ നേരിട്ട് കണ്ടവർ ഉണ്ട്. മാർജാര വർഗ്ഗത്തിൽ പെട്ട പാക്കാനെ കണ്ട് പുലി എന്ന് പറഞ്ഞവരും അനവധി. തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം മുൻപും സ്ഥിരീകരിച്ചിട്ടുണ്ട്.

നാട്ടിൻ പ്രദേശങ്ങളിലെ ആൾ താമസമില്ലാത്ത സ്ഥലങ്ങളിൽ കാടുകയറി കിടക്കുന്ന റബ്ബർ തോട്ടങ്ങളും മറ്റുമാണ് പുലി പ്രധാന താവളമാക്കുന്നത് എന്ന് വേണം കരുതാൻ. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കൂടും ക്യാമറയും സ്ഥാപിച്ചാൽ പുലി അകപ്പെടാത്തതും വനപാലകരെ കുഴക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി പുലിയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം നടത്തിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല. ഇതിനിടയിൽ കലഞ്ഞൂരിൽ ഇറങ്ങിയ പുലി പത്തനാപുരം ഭാഗത്തേക്ക് പോയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതിന് തൊട്ട് പിന്നാലെ ആണ് കലഞ്ഞൂരിൽ വീണ്ടും പുലിയെ കണ്ടത്. കിലോമീറ്ററുകൾ വ്യത്യാസത്തിൽ ആണ് കലഞ്ഞൂരിൽ പുലിയെ പലരും കണ്ടത്. ഇതിനാൽ ഒന്നിൽ കൂടുതൽ പുലി ഇവിടെ ഉണ്ടോ എന്നതും ജനങ്ങളിൽ ആശങ്ക ജനിപ്പിച്ചിരിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...