റെഡ് സോണ്‍ പ്രദേശങ്ങളായ കണ്ണൂരിനും കാസര്‍ഗോഡിനും മെയ് മൂന്നിനു ശേഷമുള്ള ഇളവുകള്‍ ബാധകമാവില്ല ; കടുത്ത നിയന്ത്രണങ്ങള്‍ തുടരും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍  :  രാജ്യമാകെ മെയ് മൂന്ന് മുതല്‍ ലോക്ഡൗണ്‍ ഇളവ് ഭാഗികമായി നടപ്പില്‍ വരുത്തുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള കണ്ണൂരിനും തൊട്ടടുത്ത കാസര്‍ഗോഡിനും ഇളവുകള്‍ ബാധകമാവില്ല. റെഡ് സോണ്‍ പ്രദേശങ്ങളായ ഈ രണ്ടു ജില്ലകളിലും മെയ് 15 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന. ഏറ്റവും കുടുതല്‍ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഹോട്ട്‌ സ്‌പോട്ട് പ്രദേശങ്ങളുള്ളതും ഈ രണ്ട് ജില്ലകളിലാണ്.

നിലവില്‍ കൊവിഡ് ബാധിച്ച്‌ കണ്ണൂരില്‍  54 പേരും കാസര്‍ഗോഡ് 15 പേരുമാണ് ചികിത്സയിലുളളത്. രണ്ടു ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ പോസറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്. റെഡ്‌സോണ്‍ പട്ടികയില്‍പ്പെട്ടതിനാല്‍ രണ്ടു ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടങ്ങള്‍ നല്‍കുന്ന സൂചന. കണ്ണൂരില്‍ ആകെയുള്ള 112 കൊറോണ ബാധിതരില്‍ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശി 24 കാരനാണു രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 58 ആയി.

നിലവില്‍ 55 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 21 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ആറു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 32 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തിലും 2,606 പേര്‍ വീടുകളിലുമായി 2,720 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെയായി ജില്ലയില്‍ നിന്നും 2,851 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 2,571 എണ്ണത്തിന്റെ ഫലം ലഭ്യമായി. 280 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

അതിനിടെ വൈറസിന്റെ സമൂഹ വ്യാപന സാധ്യത അറിയുന്നതിനായുള്ള രണ്ടാംഘട്ട സാമ്പിള്‍ പരിശോധന കഴിഞ്ഞ ദിവസവും തുടര്‍ന്നു. ജില്ലയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 30 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നെടുത്ത സാമ്പിളുകളുടെ എണ്ണം 88 ആയി. വൈറസ് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളില്‍പ്പെട്ടവരെയാണു രണ്ടാം ഘട്ടത്തില്‍ സ്രവ പരിശോധനയ്ക്കു വിധേയമാക്കുന്നത്.

ഇതിനിടെ കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ നിന്ന് ഒരാള്‍ സുഖംപ്രാപിച്ചു. പുതിയതായി രണ്ടുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 2,197 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 2,165 പേരും ആശുപത്രികളില്‍ 32 പേരുമാണുള്ളത്. 3,791 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ പരിശോധനയ്ക്ക് അയച്ചത്. 3,104 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. 370 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 160 പേരാണ് രോഗ വിമുക്തരായിരിക്കുന്നത്. നിരീക്ഷണത്തിലുള്ള 256 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....