പത്തനംതിട്ട : വിദ്യാഭ്യാസ വകുപ്പിൽ ജില്ലയിലെ എൽ.പി.എസ്.എ ഒഴിവുകൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്ന് എൽ പി. എസ്. എ ഉദ്യോഗാർത്ഥികളുടെ കൺവെൻഷൻ ആവശ്യപ്പെട്ടു. ഒഴിവുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർത്ഥികളുടെ എണ്ണം നിശ്ചയിക്കുന്നത് എന്നതിനാൽ ഒഴിവുകൾ കുറച്ചു കാണിക്കുന്നത് നിരവധി പേരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തും. റിട്ടയർമെന്റ്, പ്രൊമോഷൻ എന്നിവയിലൂടെ വരുന്ന ഒഴിവുകൾ പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാഭ്യാസ പ്രവർത്തകൻ റെജി മലയാലപ്പുഴ യോഗം ഉദ്ഘാടനം ചെയ്തു. എൽ.പി.എസ്.എ ഉദ്യോഗാർത്ഥികോർഡിനേറ്റർ സമീറ അദ്ധ്യക്ഷത വഹിച്ചു. അരുൺ മോഹൻ, പി.ടി മാത്യു, അഞ്ജു അരുൺ, സൽമ, കെ.എ തൻസീർ എന്നിവർ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























