സുധാകരന്‍ സഞ്ചരിക്കുന്നത് അപകടകരമായ പാതയിലൂടെ ; എംഎ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ കെ സുധാകരനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കെ സുധാകരന്‍ സഞ്ചരിക്കുന്നത് അപകടകരമായ പാതയിലൂടെയാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. താന്‍ എപ്പോള്‍ വേണമെങ്കിലും ബിജെപിയില്‍ ചേരുമെന്ന ഭാവം സുധാകരന്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോണ്‍ഗ്രസിനെയാണെന്നും എം എ ബേബി പരിഹസിച്ചു.

‘ കെ സുധാകരന്‍ അപകടകരമായ പാതയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിന്റെ പല തലത്തിലുള്ള നേതാക്കന്മാര്‍ ബിജെപിയില്‍ ചേരുന്നതിനുള്ള ഒരു പരിശീലനമായിട്ടാണ് പാര്‍ട്ടിയിലെ ഉത്തരവാദിത്തങ്ങളെ അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കെ സുധാകരനെ കോണ്‍ഗ്രസുകാര്‍ സൂക്ഷിക്കണം. അദ്ദേഹം ഇങ്ങനെ പണ്ടും പറഞ്ഞുനടന്നിട്ടുണ്ട്. അത്തരമൊരാളെയാണ് കെപിസിസി പ്രസിഡന്റാക്കിയിരിക്കുന്നത്. ആ സ്ഥാനം വഹിക്കുമ്പോഴും അദ്ദേഹം പറഞ്ഞതാവര്‍ത്തിക്കുകയാണ്. ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് താഴേക്ക് പോകുന്നത് നേതൃത്വം തടയണം’. എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

സുധാകരന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം രംഗത്തെത്തി. കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. ആര്‍എസ്എസ് അനുകൂല നിലപാടുകളെ കെ സുധാകരന്‍ ന്യായീകരിക്കുകയാണ്. ചരിത്രത്തില്‍ വിഷം കലര്‍ത്തുന്ന സംഘപരിവാര്‍ സമീപനമാണ് കെ സുധാകരന്റേത് എന്നും സിപിഐഎം വിമര്‍ശിക്കുന്നു.

കേരളത്തിലെ കോണ്‍ഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തില്‍ എത്തിക്കുന്നതിന് കെപിസിസി പ്രസിഡന്റ് അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍. ആര്‍എസ്എസുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട് എന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആര്‍എസ്എസിന്റെ ശാഖകള്‍ക്ക് സംരക്ഷണം നല്‍കി എന്ന കാര്യവും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇത്തരം ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ തിരുത്തുന്നതിന് പകരം ജവഹര്‍ലാല്‍ നെഹ്റുവിനെ പോലും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ് എന്ന് ചിത്രീകരിച്ച് തന്റെ നിലപാടുകളെ ന്യായീകരിക്കാനാണ് കെ സുധാകരന്‍ വീണ്ടും പരിശ്രമിക്കുന്നത്’. സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...