മകരവിളക്ക്‌ ; കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തിയത് 900 ബസുകള്‍

For full experience, Download our mobile application:
Get it on Google Play

പമ്പ : മകര വിളക്കിനോട് അനുബന്ധിച്ച് പമ്പയില്‍ നിന്നും കെ എസ് ആര്‍ ടി സി 900 ബസുകള്‍ സര്‍വ്വീസ് നടത്തി. മകര ജ്യോതി ദര്‍ശനത്തിന് ശേഷം അയ്യപ്പ ഭക്തന്‍മാര്‍ക്ക് നിലയ്ക്കല്‍ എത്തുന്നതിനും കൂടാതെ വിവിധ സ്ഥലങ്ങളിലേക്ക് ദീര്‍ഘ ദൂര യാത്രയ്ക്കുമാണ് ഇത്രയും ബസ് എത്തിച്ചത്. നിലവില്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസുകള്‍ക്കായി 60 എ. സി. ലോ ഫ്ലോര്‍ ബസുകള്‍ അടക്കം 180 ബസുകളാണ് ക്രമീകരിച്ചിരുന്നത്. ഇതിനോടൊപ്പം ദീര്‍ഘദൂര – ഇന്റര്‍ സ്റ്റേറ്റ് സര്‍വ്വീസുകള്‍ക്കുമായി 50 ബസുകളും ക്രമീകരിച്ചിരുന്നു. ഇതിന് പുറമെയാണ് ഡിപ്പോകളില്‍ നിന്നും മറ്റ് സ്‌പെഷ്യല്‍ സെന്ററുകളില്‍ നിന്നുമായി 700 ബസുകള്‍ കൂടി അധികമായി സര്‍വീസ് നടത്തിയത്.

ഇത്തരത്തില്‍ സംസ്ഥാനത്തെ കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള എല്ലാ ഡിപ്പോകളില്‍ നിന്നുമായിട്ടാണ്  മകരവിളക്ക് സ്‌പെഷ്യല്‍ സര്‍വ്വീസിനായി ബസുകള്‍ എത്തിച്ചത്. ജീവനക്കാരെയും സൂപ്പര്‍വൈസറി ജീവനക്കാരെയും ഓഫീസര്‍മാരേയും ജനുവരി 13 ന് രാവിലെ മുതല്‍ മുന്‍കൂട്ടി വിന്യസിച്ച് ബസുകള്‍ 14ന് രാവിലെ രാവിലെ 6 മണി മുതല്‍ പുറപ്പെട്ട് ഉച്ചക്ക് 3 മണിക്ക് മുന്‍പായി പമ്പയില്‍ എത്തിച്ചു. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസുകള്‍ ത്രിവേണിയില്‍ നിന്നും ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ പമ്പ-നിലയ്ക്കല്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നുമാണ് സര്‍വ്വീസ് നടത്തിയത്.

450 ബസുകള്‍ അടങ്ങിയ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസുകള്‍ ഒരു റൗണ്ട് പൂര്‍ത്തിയാക്കി നിലക്കല്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ എത്തിച്ചും ദീര്‍ഘ ദൂര യാത്രക്കാര്‍ എത്തിയ മുറക്ക് ദീര്‍ഘദൂര സര്‍വ്വീസ് ആരംഭിച്ചതും എല്ലാ അയ്യപ്പ ഭക്തര്‍ക്കും ആശ്വാസമായി. ബസുകള്‍ പരിശോധിച്ച് കുറ്റമറ്റ രീതിയില്‍ പരിപാലിക്കുന്നതിന് ആറ് മെക്കാനിക്കല്‍ ജീവനക്കാര്‍ അടങ്ങിയ ടീമുകള്‍ നിലയ്ക്കല്‍, ചാലയ്ക്കയം, പ്ലാപ്പള്ളി, പമ്പ, പെരുനാട്, ളാഹ എന്നിവടങ്ങിലും പമ്പ ബസ് സ്റ്റേഷനിലും തയ്യാറാക്കി നിര്‍ത്തി. പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ സേവനം അനുഷ്ടിച്ച ഓഫീസര്‍മാര്‍ അടക്കം മുഴുവന്‍ ഓഫീസര്‍മാരേയും ജീവനക്കാരേയും സി എം ഡി ബിജു പ്രഭാകര്‍ ഐ എ എസ് അഭിനന്ദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...