Sunday, April 20, 2025 12:23 am

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇന്നലെ എത്തിയത് 4,000ലേറെ മലയാളികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇന്നലെ വൈകിട്ട് 7.30 വരെ കേരളത്തിലേക്ക് എത്തിയത് 4310 പേർ. ഒരോ ചെക് പോസ്റ്റ് വഴി എത്തിയവരുടെ എണ്ണം ഇങ്ങനെ – ഇഞ്ചിവിള: 191,  ആര്യങ്കാവ്: 182, കുമളി: 249, വാളയാർ : 2377, മുത്തങ്ങ: 378, മഞ്ചേശ്വരം: 733.

തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു യാത്ര തിരിച്ച മലയാളികളെ ഇന്നലെ അതിർത്തിയായ കളിയിക്കാവിളയിൽ തമിഴ്നാട് തടഞ്ഞു. തമിഴ്നാടിന്റെ ഇ പാസില്ലാത്തതു മൂലമാണിത്. കൈവശം നോർക്കയുടെ പാസ് ഉണ്ടായിരുന്നുവെങ്കിലും തമിഴ്നാടിന്റെ ഇ പാസ് കൂടി വേണമെന്നു തമിഴ്നാട് പോലീസ് നിർബന്ധം പിടിച്ചു. പലരും തമിഴ്നാട് പാസിനായി അപേക്ഷിച്ചിരുന്നുവെങ്കിലും സെർവർ തകരാർ മൂലം ലഭിച്ചിരുന്നില്ല. മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിനും ഇത് ഇടയാക്കി. തുടർന്ന് തിരുവനന്തപുരം, കന്യാകുമാരി ജില്ലാ കലക്ടർമാർ ചർച്ച നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു വാഹനങ്ങൾ കടത്തിവിട്ടത്.

കൊല്ലം ജില്ലയുടെ അതിർത്തിയായ ആര്യങ്കാവ് ചെക് പോസ്റ്റ് വഴി മലയാളികളുടെ വരവ് തുടങ്ങി. പാലക്കാട്ട് വാളയാർ അതിർത്തി വഴി 29 പേർ തിരിച്ച്  ഇതര സംസ്ഥാനങ്ങളിലേക്കും മടങ്ങി. തിരക്ക് ഏറിയതിനാൽ 24 മണിക്കൂറും പരിശോധന നടത്തി വാഹനങ്ങൾ കടത്തി വിടാൻ ജില്ലാ കലക്ടർ ഡി. ബാലമുരളി നിർദേശം നൽകി. രാത്രി യാത്രയ്ക്കു നിയന്ത്രണമുണ്ടെങ്കിലും നാട്ടിലേക്കു മടങ്ങുന്നവർക്ക് ഇളവ് അനുവദിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട മീഡിയയുടെ എല്ലാ വായനക്കാർക്കും ഈസ്റ്റര്‍ ആശംസകള്‍

0
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച...

നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധ മൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്

0
ഇന്ത്യൻ ഗൂസ്ബെറി എന്ന ഇംഗ്ലീഷ് നാമത്തിൽ അിറയപ്പെടുന്ന നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും...

ബസ് ഡ്രൈവറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
മഞ്ചേരി: മലപ്പുറം കോഡൂരിൽ ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബസ്...

സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു

0
കൊച്ചി : സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു...