ഗോവയില്‍ കുടുങ്ങി 50 ലധികം വിമാനത്താവളം ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഗോവ അന്തർദേശീയ വിമാനത്താവളത്തിലെ എൻജിനിയർമാർ അടക്കമുള്ള 50-ലധികം മലയാളികളാണ് വാസ്‌കോയിൽ ‍(ദാബോളിൻ) ദുരിതത്തിലായത്. ഇവിടെനിന്ന് നാട്ടിലെത്തിയില്ലെങ്കിൽ പട്ടിണികിടന്ന് മരിക്കുമെന്ന് എയർ ഇന്ത്യയിലെ സർവീസ് എൻജിനിയറും കാഞ്ഞങ്ങാട് സ്വദേശിയുമായ പി.വി. അരുൺരാജ് പറഞ്ഞു.

ജോലിചെയ്യുന്ന വനിതകളും ഹോസ്റ്റലിൽ കുടുങ്ങിയിട്ടുണ്ട്. 24-ന് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. 31-വരെ ആണെന്നാണ് ആദ്യമറിയിച്ചത്. പിന്നീടത് ഏപ്രിൽവരെ നീട്ടിയപ്പോൾ നാട്ടിലെത്താൻ ഒരു മാർഗവും ഇല്ലാതായതായി കണ്ണൂർ കക്കാട് സ്വദേശി സാരംഗ്, എറണാകുളത്തെ വിപിൻ, തൃശ്ശൂരിലെ എൻ.ടി. ജോസ് എന്നിവർ പറഞ്ഞു. ഇതിനിടെ നാലുപേർ ഗോവയിൽനിന്ന് ബൈക്കിൽ നാട്ടിലേക്ക് തിരിച്ചു.

എന്നാൽ കർണാടക അതിർത്തിയിൽ ഇവരെ തടഞ്ഞു. മടങ്ങി താമസസ്ഥലത്തേക്കു തന്നെ എത്തി. ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ തുടങ്ങിയ കമ്പനികളിലെ മലയാളികളും കുടുങ്ങിയിട്ടുണ്ട്. ഗ്ലോബൽ ഗ്രൗണ്ട് കമ്പനിയിലെ അപ്രന്റീസിനു വന്നവരും പോകാനാകാതെ ഇവിടെയുണ്ടെന്ന് ഇവർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...