മണിമലയാറ്റില്‍ തിട്ടയിടിച്ചിൽ വ്യാപകമായിട്ടും സംരക്ഷിക്കാൻ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മണിമലയാറ്റിലെ മിന്നൽ പ്രളയത്തിൽ മൺതിട്ട തകർന്ന് ആറ്റിൽ പതിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിർമ്മിച്ചിട്ടില്ല. കോട്ടാങ്ങൽ – മണിമല റോഡിൽ കൊല്ലാറ പ്പടിയിൽ അപകടം ക്ഷണിച്ചു വരുത്തുന്നതിന് ഇത് കാരണമാകുകയാണ്. മണിമലയാറും റോഡുമായി ഒരേ രീതിയിലായ അവസ്ഥയിലാണിപ്പോൾ. 80 അടിയിലേറെ നീളത്തിലും 30 അടിയോളം താഴ്ചയിലുമാണ് മൺതിട്ട പ്രളയത്തിൽ ഒലിച്ചു പോയത്. നിലവിലെ ഭാഗികമായ സംരക്ഷണഭിത്തി തകർച്ചയുടെ വക്കിലുമാണ്. ഏത് നിമിഷവും ഇത് ആറ്റിലേക്ക് പതിക്കുന്ന അപകടാവസ്ഥയിലാണ്.

തകർച്ച സംഭവിച്ചിട്ടും യാതൊരുവിധ സുരക്ഷാ മുന്നറിയിപ്പുകൾ ഒന്നും തന്നെ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇത് ആശങ്കക്ക് ഇടയാക്കുന്നു. കോട്ടയം – പത്തനംതിട്ട ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡു കൂടിയാണ് ഇത്. നൂറുകണക്കിന് വാഹനങ്ങളാണ് ദിനം പ്രതി ഇതുവഴി കടന്നുപോകുന്നതും. അധികൃതരുടെ അനാസ്ഥ വൻ അപകടത്തിന് കാരണമാകും. സംരക്ഷണഭിത്തി പുനർ നിർമ്മിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...