Thursday, July 3, 2025 2:09 pm

മെഡിക്കല്‍ പ്രവേശനം കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രം ; എതിര്‍പ്പുമായി മാനേജ്‌മെന്റുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുന്നതിന് എതിരായ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് മാനേജ്മെന്റുകൾ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നീറ്റ് പട്ടികയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഥികളെ ഈ അധ്യയന വർഷവും പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിലെ സ്വകാര്യ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ബാങ്ക് ഗ്യാരന്റി, സ്പോട്ട് അഡ്മിഷൻ എന്നിവ സംബന്ധിച്ച സർക്കാർ പ്രോസ്പക്ടസിലെ വ്യവസ്ഥകളും റദ്ദാക്കണമെന്ന് മാനേജുമെന്റുകൾ കോടതിയിൽ ആവശ്യപ്പെടും. 2018 ൽ മെഡിക്കൽ പ്രവേശനത്തിനായി സംസ്ഥാന സർക്കാർ പുറത്ത് ഇറക്കിയ പ്രോസ്പെക്ടസിൽ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റിലേക്കും സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥികളെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന് വ്യവസ്ഥ ചെയ്തിരുന്നു.

ഇത് ചോദ്യം ചെയ്ത് കേരളത്തിലെ സ്വകാര്യ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജ്മെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചത്.

സർക്കാർ മെഡിക്കൽ കോളേജുകളിലേത് പോലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലും 15 ശതമാനം സീറ്റുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ മാനേജ്മെന്റുകൾക്ക് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു. കഴിഞ്ഞ അധ്യയന വർഷവും ഈ സ്ഥിതി തുടർന്നു. എന്നാൽ നീറ്റ് പട്ടികയിൽ നിന്ന് അന്യ സംസ്ഥാനങ്ങളിലെ കൂടുതൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നാണ് മാനേജ്മെന്റ് അസോസിയേഷന്റെ നിലപാട്.

വിദ്യാർഥികളിൽ നിന്ന് ബാങ്ക് ഗാരന്റി വാങ്ങാൻ അനുവദിക്കണം, രണ്ടുഘട്ടങ്ങളിലെ കൗൺസലിങ് കഴിഞ്ഞാൽ ബാക്കി സീറ്റുകളിലേക്കു സ്പോട്ട് അഡ്മിഷൻ നടത്താൻ കോളേജുകൾക്കു അധികാരം നൽകണം തുടങ്ങിയ ആവശ്യങ്ങളും മാനേജ്മെന്റുകൾ ഇത്തവണയും കോടതിയിൽ ഉന്നയിക്കും. ഓരോ കോളേജിലും അഞ്ചുശതമാനം സീറ്റുകൾ മാനേജ്മെന്റുകൾക്കായി മാറ്റിവെക്കണമെന്നും 2018 ൽ നൽകിയ ഹർജിയിൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.കേരളത്തിലെ സ്വകാര്യ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷന് വേണ്ടി അഭിഭാഷകൻ സുൽഫിക്കർ അലിയാണ് ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച ; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി...

0
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. കിടത്തിച്ചികിത്സ ആരംഭിച്ചിട്ടും പുതിയ...

തീപിടിച്ച വാന്‍ ഹായ് കപ്പലിനെ ഇന്ത്യന്‍ സാമ്പത്തിക സമുദ്രമേഖലയ്ക്ക് പുറത്തെത്തിച്ചു

0
കൊച്ചി: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക നേട്ടം...

അലാസ്കയിൽ കൊടുങ്കാറ്റിൽ അകപെട്ട മലയാളി പർവ്വതാരോഹകൻ പന്തളത്തെ വീട്ടിൽ തിരിച്ചെത്തി

0
പന്തളം : അമേരിക്കയിലെ അലാസ്കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ...

നീരൊഴുക്ക് കുറഞ്ഞു ; മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

0
ഇടുക്കി: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ...