രോഗികൾ ഇനി നിലത്തുകിടക്കേണ്ട ; മെഡിക്കൽ കോളേജിൽ ഉപയോഗിക്കാതെ കിടക്കുന്ന മുറികൾ സജ്ജമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മെഡിക്കൽകോളേജ് ആശുപത്രിയിൽ ജനറൽമെഡിസിനിലും അത്യാഹിത വിഭാഗത്തിലുമായി നിലത്തുകിടക്കുന്ന രോഗികളെ മാറ്റിപ്പാർപ്പിക്കാൻ ഇടം സജ്ജമാക്കുന്നു. കിടത്തിച്ചികിത്സ വേണ്ടവർക്ക് ജനറൽമെഡിസിനിലെ വാർഡിനു പുറമേ പുതിയ സജ്ജീകരണങ്ങളുള്ള മുറികൾ ആരംഭിക്കാനാണു തീരുമാനം. ആശുപത്രിയിലെത്തന്നെ ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുന്ന മുറികളിലേക്കാകും ഇവരെ മാറ്റുക. പഴയ മുറികളായതിനാൽ അറ്റകുറ്റപ്പണികൾ നടത്തിയശേഷമാകും പൂർണമായും കിടത്തിച്ചികിത്സ തുടങ്ങുക. പഴയ അത്യാഹിതവിഭാഗത്തിലും അതിനു മുകളിലെ നിലയിലുമാണ് അധികമായി എത്തുന്ന രോഗികളെ കിടത്താനുദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ആദ്യഘട്ടമെന്നോണം പഴയ അത്യാഹിതവിഭാഗത്തിലേക്ക് രോഗികളെ മാറ്റിത്തുടങ്ങി. പഴയ അത്യാഹിതവിഭാഗത്തിനു മുകളിൽ മൂന്ന് വാർഡുകൾക്കുള്ള സ്ഥലമുണ്ട്. എങ്കിലും, അവിടെ മേൽക്കൂരയിൽ ചോർച്ചയുള്ളതിനാൽ അതിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞാൽമാത്രമേ മാറ്റാനാകൂ. മഴക്കാലമായതിനാൽ ഇനി രോഗികളുടെ എണ്ണം വർധിക്കും. എത്രയുംപെട്ടെന്ന് പണികൾ നടത്തി വാർഡ് സജ്ജമാക്കണമെന്നാണ് രോഗികളുടെ ആവശ്യം. ശരാശരി 40 കിടക്കകൾ ഇടാനുള്ള സൗകര്യമാണ് നിലവിൽ ജനറൽമെഡിസിനിലെ ഒരു വാർഡിലുള്ളത്.

ഇവയ്ക്കുപുറമേ വാർഡിനു മുൻപിലെ ഇട വരാന്തകളിലും കട്ടിലുകൾ ഇട്ടാണ് പനിയും അനുബന്ധരോഗങ്ങളുമായി എത്തുന്നവരെ കിടത്തുന്നത്. രോഗികളുടെ എണ്ണം കൂടുമ്പോൾ ജനറൽമെഡിസിനിൽ മൂന്നുമുതൽ എട്ടുവരെയുള്ള വാർഡുകളുടെ വരാന്തയിൽ നിലത്തു പായവിരിച്ചും ട്രോളികളിലുമായാണ് കിടത്തുന്നത്. 80 കിടക്കകൾ അത്യാഹിത വിഭാഗത്തിലുണ്ട്. വരാന്തകളിലുൾപ്പെടെ ഓരോ വാർഡിലും ഏകദേശം 60 രോഗികൾ ഉണ്ടാകും. ഡോക്ടറിനു സൗകര്യമെന്നോണം അവരുടെ രോഗികൾക്ക് അടുത്തടുത്തുള്ള കിടക്കകളാണ് ഇതുവരെ നൽകിയിരുന്നത്. പുതിയ മുറികൾ കൊണ്ടുവരുന്നതിലൂടെ വിവിധ ഇടങ്ങളിൽ കിടക്കുന്ന രോഗികളുടെ അടുത്തെത്തി പരിചരിക്കേണ്ടത് ഡോക്ടർമാർക്ക് അസൗകര്യമാകുമെന്ന അഭിപ്രായവുമുയരുന്നുണ്ട്.

ആശുപത്രി വികസനസമിതിയുടെ യോഗത്തിലാണ് കിടപ്പു രോഗികൾക്ക് പുതിയ കിടക്കകൾ സജ്ജീകരിക്കുന്നതിൽ പരിഹാരമാക്കുമെന്ന തീരുമാനം കൈക്കൊണ്ടത്. രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കെ. മുരളീധരന്റെ നിർദേശത്തിനുശേഷവും മെഡിക്കൽകോളേജ് ആശുപത്രിയിൽ രോഗികളെ നിലത്തുകിടത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...

കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; മൂന്നുപ്രതികൾക്കും ജീവപര്യന്തം

0
മഞ്ചേരി : മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട്...