പുത്തൂർ : മരിച്ചയാൾക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകിയതായി സന്ദേശവും സർട്ടിഫിക്കറ്റും. 6 മാസം മുൻപ് മരിച്ച ബണ്ട്വാൾ മാണിക്കടുത്ത മിത്തൂർ അക്കരെ സ്വദേശി ഹസൈനാർക്ക് ഒക്ടോബർ 14നു രണ്ടാം ഡോസ് വാക്‌സിൻ നൽകിയതിന്റെ സന്ദേശവും സർട്ടിഫിക്കറ്റുമാണ് മകൻ സാദിഖിനു ലഭിച്ചത്. കഴിഞ്ഞ മാർച്ച് 24ന് ഹസൈനാർ മാണി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 1-ാം ഡോസ് വാക്‌സീൻ സ്വീകരിച്ചിരുന്നു.
ഒരു മാസം കഴിഞ്ഞ് ഏപ്രിൽ 27ന് മരിക്കുകയും ചെയ്തു. 2 മാസം മുൻപ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് സാദിഖിനെ വിളിച്ച് ഹസൈനാർക്ക് രണ്ടാം ഡോസ് വാക്‌സീൻ നൽകാൻ നിർദേശിച്ചിരുന്നു. അപ്പോൾ തന്നെ പിതാവ് മരിച്ച കാര്യം സാദിഖ് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഹസൈനാർ രണ്ടാം ഡോസ് വാക്‌സിൻ എടുത്തതായുള്ള സന്ദേശവും സർട്ടിഫിക്കറ്റും സാദിഖിനു മൊബൈലിൽ സന്ദേശമായി ലഭിച്ചത്