കോന്നി : കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ക്ഷീര വികസന വകുപ്പ് നേതൃത്വത്തിൽ ഒരു പശുഗ്രാമം വീതം രൂപീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. മികച്ച ക്ഷീര സംഘങ്ങളെയും കർഷകരെയും സംഗമത്തിൽ ആദരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുരേഖാ വി നായർ, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാകുമാരി ചാങ്ങയിൽ, മൈലപ്ര പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക സുനിൽ, മലയാലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനിൽ, സ്ഥിരം സമിതി അധ്യക്ഷരായ എസ് ബിജു, പ്രീജ പി നായർ, ക്ഷീരവികസന ഓഫീസർ ടി ജി മിനി, വിവിധ ക്ഷീര സംഘം പ്രസിഡൻ്റുമാരായ പി ആർ കൃഷ്ണൻ നായർ, കെ ജയലാൽ, സി ടി സ്കറിയ, എൻ ലാലാജി, ഗോപാലകൃഷ്ണൻ നായർ, ഗീത മോഹൻ, ബി വനജ കുമാരി, സുനിൽ ജോർജ്ജ്, സി ആർ റീന, വിജയകുമാരിയമ്മ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ക്ഷീര വികസന സെമിനാറിൽ ടെക്നിക്കൽ അസിസ്റ്റൻ്റ് പി അനിത മോഡറേറ്ററായി. ആദായകമായ പശുവളർത്തൽ എന്ന വിഷയത്തിൽ മിൽമ അസിസ്റ്റൻ്റ് മാനേജർ ഡോ.ഗിരീഷ് കൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ഡോ. ദിവ്യ, ഡയറി ഫാം ഇൻസ്ട്രക്ടർ അഞ്ജന മോഹൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ മലയാലപ്പുഴ ശശി സ്വാഗതവും മലയാലപ്പുഴ ക്ഷീര സംഘം സെക്രട്ടറി രശ്മി ആർ നായർ നന്ദിയും പറഞ്ഞു. ക്ഷീര വികസന വകുപ്പിനെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകൾ, ബ്ലോക്കിലെ ക്ഷീരസംഘങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്ഷീര സംഗമം നടത്തിയത്.





























