ആലുവ : മാർത്താണ്ഡവർമ പാലത്തിനു സമീപം പെരിയാറിൽ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലങ്ങാട് കരിങ്ങാംതുരുത്ത് പാത്രക്കടവിൽ പി.ടി ഹരീഷിന്റെ (44) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. മൂന്നുദിവസം പഴക്കമുണ്ട്.
കാലിന്റെ ഞരമ്പ് മുറിച്ചിരുന്നു. മൃതദേഹത്തിൽ തിരിച്ചറിയൽ കാർഡ് ഉണ്ടായതിനാലാണ് ആളെ തിരിച്ചറിഞ്ഞത്. ഹരീഷ് ചൂണ്ടി വെയർഹൗസിലെ ജീവനക്കാരനാണ്. നേരത്തെ വിദേശത്ത് റിഗ്ഗിലായിരുന്നു ജോലി. ഹരീഷിനെ കാണാനില്ലെന്ന് അറിയിച്ച് വരാപ്പുഴ പോലീസിൽ ബന്ധുക്കൾ തിങ്കളാഴ്ച പരാതി നൽകിയിരുന്നു. ഹരീഷ് റിബ്ബണും ബ്ലേഡും കടയിൽ നിന്ന് വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യ : വിദ്യ. മക്കൾ : അദിൻ, ആശ. സംസ്കാരം നടത്തി.