Friday, July 4, 2025 5:26 am

തട്ടിപ്പും വെട്ടിപ്പുമായി നിധി കമ്പിനികള്‍ ; തിരുവിതാംകൂര്‍ നിധി ലിമിറ്റഡ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തിരുവിതാംകൂര്‍ നിധി ലിമിറ്റഡ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃത പണമിടപാട് സ്ഥാപനം നടത്തി 12% പ്രതിമാസ പലിശ വാഗ്ദാനം ചെയത് നിരവധിപേരില്‍ നിന്നും കോടിക്കണക്കിനു രൂപ തട്ടിയെടുത്ത പ്രതികളെ തൃശ്ശൂര്‍ വെസ്റ്റ് പോലീസാണ് അറസ്റ്റുചെയ്തത്. പുഴയ്ക്കല്‍ ആനേടത്ത് വീട്ടില്‍ രതീഷ് (39), വില്‍വട്ടം പാടൂക്കാട് ദേശത്ത് തൃപ്പേകുളത്ത് മാരാത്ത് വീട്ടില്‍ നവീന്‍ കുമാര്‍ (41), കോലഴി അരിമ്പൂര്‍ വീട്ടില്‍ ജുവിന്‍ (42) എന്നിവരാണ് അറസ്റ്റിലായത്.

തിരുവിതാംകൂര്‍ നിധി ലിമിറ്റഡ് എന്ന പേരില്‍ പാട്ടുരായ്ക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പിന്നീട് അയ്യന്തോളിലുള്ള പഞ്ചിക്കലിലേക്ക് മാറ്റിയിരുന്നു. ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്. 10 ലക്ഷം രൂപ നഷ്ടമായ തൃശ്ശൂര്‍ സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്ന അന്വേഷണത്തിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് വെളിവായത്.

പിന്നീട് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ധാരാളം പേര്‍ ടൌണ്‍  വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മറ്റു സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി അമിതമായ പലിശയാണ് ഈ സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ ആകൃഷ്ടരായാണ് ആളുകള്‍ ഇവിടെ പണം നിക്ഷേപിച്ചത്. പ്രതികളെ അറസ്റ്റു ചെയ്തതറിഞ്ഞ് നിരവധിപേരാണ് പരാതിയുമായി സ്റ്റേഷനിലേക്ക് എത്തുന്നത്. അറസ്റ്റുചെയ്യപ്പെട്ട രതീഷ് ആനേടത്ത് ചെയര്‍മാനും നവീന്‍ കുമാര്‍, ജുവിന്‍ പോള്‍, ജാക്സണ്‍  ആന്റണി, പ്രജോദ്, ജയശീലന്‍, തിതിന്‍ കുമാര്‍, സൂരജ്, ഹരികൃഷ്ണന്‍, എന്നിവര്‍ ഡയറക്ടര്‍മാരും. ജിലു, ബിന്ദു, ഷിന്‍സി, ഷെഫീറോസ്, ഈശ്വരി എന്നിവര്‍ സ്ഥാപനത്തിലെ ജീവനക്കാരുമായി പതിനഞ്ചോളം പ്രതികളാണ് കേസിലുള്‍പ്പെട്ടിട്ടുള്ളത്.

കൂടുതല്‍ പ്രതികളെ വരും ദിവസങ്ങളില്‍ അറസ്റ്റുചെയ്യുമെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും വെസ്റ്റ് പോലീസ് അറിയിച്ചു. തൃശ്ശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് വി.കെ രാജുവിന്റെ  നിര്‍ദ്ദേശപ്രകാരമുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍ റെമിന്‍, കെ.എന്‍. വിജയന്‍, ജയനാരായണന്‍ കെ.ജി, ഹരി പി.കെ, എന്നിവരും സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത് കെ.എസ്, അബീഷ് ആന്റണി എം, വരുണ്‍ കുമാര്‍ റ്റി.വി, റിക്സണ്‍  പി.റ്റി എന്നിവരും ഉണ്ടായിരുന്നു.

കേരളത്തിലെ 205 നിധി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമില്ല ; പട്ടിക പുറത്തുവിട്ട്‌ “ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് “

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...