തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്‍റെ ആദ്യമൊഴി പുറത്ത്. വിഷയവുമായി ബന്ധപ്പെട്ട് എല്ലാം നിഷേധിച്ചുകൊണ്ടായിരുന്നു സതീഷ് 2021 ല്‍ ആദ്യം മൊഴി നല്‍കിയത്. കുഴല്‍പ്പണമെത്തിച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു തിരൂര്‍ സതീഷ് ആദ്യം പറഞ്ഞത്. ധർമ്മരാജന് മുറിയെടുത്തു നൽകിയത് സുജയ് സേനൻ പറഞ്ഞിട്ടാണ്. ധർമ്മരാജനെ ഓഫീസിൽ വന്ന് കണ്ട പരിചയം മാത്രമേയുളളൂവെന്ന് പറഞ്ഞ സതീഷ് പാഴ്സലിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും മൊഴി നല്‍കിയിരുന്നു. രണ്ടാം തീയതി ധർമ്മരാജനെ കണ്ടിട്ടില്ല. കൊടകരയില്‍ നഷ്ടപ്പെട്ടത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടെന്ന് ആരും പറഞ്ഞില്ല. ബിജെപി ഓഫീസില്‍ 6.3 കോടി രൂപ വന്ന കാര്യം അറിയില്ല. ധർമ്മരാജന്റെ പിക്കപ്പ് വാനിൽ വന്ന ചാക്ക് ഇറക്കുന്നത് കണ്ടിട്ടില്ല എന്നിങ്ങനെയായിരുന്നു സതീഷിന്‍റെ ആദ്യ മൊഴി. നേതൃത്വം നിര്‍ദ്ദേശിച്ചതിനാലാണ് അന്നങ്ങനെ മൊഴി നല്‍കിയതെന്ന് സതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























