Wednesday, March 12, 2025 10:44 am

സംസ്ഥാന പോലീസ് സേനയില്‍ കൂട്ട സ്ഥലംമാറ്റത്തിന് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയില്‍ കൂട്ട സ്ഥലംമാറ്റത്തിന് സാധ്യത. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഈവര്‍ഷം പോലീസുകാര്‍ക്ക് പൊതു സ്ഥലംമാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് സ്ഥലംമാറ്റ നടപടികള്‍ അടിയന്തിരമായി നടപ്പാക്കാന്‍ ഡി.ജി.പി അനില്‍കാന്തിന്റെ ഉത്തരവ്. ചില ജില്ലകളില്‍ സ്ഥലംമാറ്റ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. അധ്യയന വര്‍ഷം ആരംഭിച്ച ശേഷമുള്ള ഈ മാറ്റം സേനയിലെ 30,000 ത്തോളം ഉദ്യോഗസ്ഥരെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

സാധാരണ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ് പോലീസുകാരുടെ പൊതു സ്ഥലംമാറ്റം. എന്നാല്‍ കോവിഡ്, ലോക്ഡൗണ്‍ എന്നിവയുടെ പശ്ചാത്തലത്തില്‍  പോലീസുകാര്‍ക്ക് ഇക്കുറി പൊതു സ്ഥലംമാറ്റമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ അത് കാറ്റില്‍പറത്തി അടിയന്തിരമായി സ്ഥലംമാറ്റം നടപ്പാക്കണമെന്ന നിര്‍ദേശമാണ് ജില്ല പോലീസ് മേധാവികള്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ച ഡി.ജി.പി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഒരു സ്റ്റേഷനില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സിവില്‍ പോലീസ് ഓഫിസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ 14നകം താല്‍പര്യം അറിയിക്കാന്‍ മേഖല ഐ.ജിമാര്‍ ഉത്തരവിട്ടു.

അതിനിടെ ഞായറാഴ്ച കൊല്ലം റൂറലില്‍ സ്ഥലംമാറ്റം നടപ്പാക്കി ഉത്തരവിറക്കി. അപേക്ഷ സമര്‍പ്പിക്കാനുള്ള ദിവസം നാളെ വരെയുള്ളപ്പോഴാണ് ഈ നടപടി. അതില്‍ തന്നെ പലര്‍ക്കും ചോദിച്ച മൂന്നു സ്ഥലങ്ങളില്‍ ഒരിടത്തുപോലും മാറ്റം ലഭിച്ചില്ല. ജൂനിയറായ പലര്‍ക്കും ആവശ്യപ്പെട്ട സ്റ്റേഷനുകളില്‍ സീനിയോറിറ്റി മറികടന്ന് നിയമനം നല്‍കിയെന്ന ആക്ഷേപവുമുണ്ട്. 30 കിലോമീറ്ററിലധികം ദൂരെയുള്ള സ്ഥലങ്ങളിലേക്കാണ് പലര്‍ക്കും നിയമനം. പൊതുഗതാഗത നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ഇവിടങ്ങളിലേക്ക് എത്തിപ്പറ്റുന്നതിലെ ആശങ്കയും സേനാംഗങ്ങള്‍ മറച്ചുവെക്കുന്നില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂർ കെ.എസ്.ആർ.ടി.സി -ഇല്ലത്ത് കാവ് റോഡിൽ മാലിന്യം തള്ളുന്നു

0
അടൂർ : അടൂർ കെ.എസ്.ആർ.ടി.സി -ഇല്ലത്ത് കാവ് റോഡിൽ മാലിന്യം...

എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്‍ ബുധനൂർ മേഖലാ സംഗമം നടത്തി

0
ബുധനൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ ആറ് ശാഖായോഗങ്ങൾ...

തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകൾ വശം ചെമ്പ് മേയൽ തുടങ്ങി

0
വള്ളിക്കോട് : തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകൾ വശം...

കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴക നിയമനം : കോഴഞ്ചേരി യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു

0
കോഴഞ്ചേരി : കേരളത്തിന്റെ നവോത്ഥാന ചരിത്രം മാറ്റിമറിക്കാൻ കൂടൽമാണിക്യ ക്ഷേത്ര...