സംസ്ഥാന പോലീസ് സേനയില്‍ കൂട്ട സ്ഥലംമാറ്റത്തിന് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയില്‍ കൂട്ട സ്ഥലംമാറ്റത്തിന് സാധ്യത. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഈവര്‍ഷം പോലീസുകാര്‍ക്ക് പൊതു സ്ഥലംമാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് സ്ഥലംമാറ്റ നടപടികള്‍ അടിയന്തിരമായി നടപ്പാക്കാന്‍ ഡി.ജി.പി അനില്‍കാന്തിന്റെ ഉത്തരവ്. ചില ജില്ലകളില്‍ സ്ഥലംമാറ്റ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. അധ്യയന വര്‍ഷം ആരംഭിച്ച ശേഷമുള്ള ഈ മാറ്റം സേനയിലെ 30,000 ത്തോളം ഉദ്യോഗസ്ഥരെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

സാധാരണ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ് പോലീസുകാരുടെ പൊതു സ്ഥലംമാറ്റം. എന്നാല്‍ കോവിഡ്, ലോക്ഡൗണ്‍ എന്നിവയുടെ പശ്ചാത്തലത്തില്‍  പോലീസുകാര്‍ക്ക് ഇക്കുറി പൊതു സ്ഥലംമാറ്റമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ അത് കാറ്റില്‍പറത്തി അടിയന്തിരമായി സ്ഥലംമാറ്റം നടപ്പാക്കണമെന്ന നിര്‍ദേശമാണ് ജില്ല പോലീസ് മേധാവികള്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ച ഡി.ജി.പി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഒരു സ്റ്റേഷനില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സിവില്‍ പോലീസ് ഓഫിസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ 14നകം താല്‍പര്യം അറിയിക്കാന്‍ മേഖല ഐ.ജിമാര്‍ ഉത്തരവിട്ടു.

അതിനിടെ ഞായറാഴ്ച കൊല്ലം റൂറലില്‍ സ്ഥലംമാറ്റം നടപ്പാക്കി ഉത്തരവിറക്കി. അപേക്ഷ സമര്‍പ്പിക്കാനുള്ള ദിവസം നാളെ വരെയുള്ളപ്പോഴാണ് ഈ നടപടി. അതില്‍ തന്നെ പലര്‍ക്കും ചോദിച്ച മൂന്നു സ്ഥലങ്ങളില്‍ ഒരിടത്തുപോലും മാറ്റം ലഭിച്ചില്ല. ജൂനിയറായ പലര്‍ക്കും ആവശ്യപ്പെട്ട സ്റ്റേഷനുകളില്‍ സീനിയോറിറ്റി മറികടന്ന് നിയമനം നല്‍കിയെന്ന ആക്ഷേപവുമുണ്ട്. 30 കിലോമീറ്ററിലധികം ദൂരെയുള്ള സ്ഥലങ്ങളിലേക്കാണ് പലര്‍ക്കും നിയമനം. പൊതുഗതാഗത നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ഇവിടങ്ങളിലേക്ക് എത്തിപ്പറ്റുന്നതിലെ ആശങ്കയും സേനാംഗങ്ങള്‍ മറച്ചുവെക്കുന്നില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....