Monday, May 5, 2025 12:06 pm

കാര്‍ സ്ഫോടനക്കേസുമായി തന്‍റെ മകന് യാതൊരു ബന്ധവുമില്ലെന്ന് അറസ്റ്റിലായ ദല്‍ഖയുടെ മാതാവ്

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : കാര്‍ സ്ഫോടനക്കേസുമായി തന്‍റെ മകന് യാതൊരു ബന്ധവുമില്ലെന്ന് അറസ്റ്റിലായ ദല്‍ഖയുടെ മാതാവ് ഹഫ്‌സത്ത് ബീവി. മകനെ മോശമായി ചിത്രീകരിക്കുകയാണ്. മറ്റേതൊരാള്‍ക്കും വില്‍ക്കുന്നതുപോലെയാണ് ദല്‍ഖ കൊല്ലപ്പെട്ട മുബിന് കാര്‍ വിറ്റത്. കമ്മീഷന് വേണ്ടിയാണ് കാര്‍ വിറ്റതെന്നും ഹഫ്സത്ത് ബീവി പറഞ്ഞു. കോയമ്പത്തൂരില്‍ പൊട്ടിത്തെറിച്ച കാര്‍ കൊല്ലപ്പെട്ട മുബീന് വിറ്റത് ദല്‍ഖയായിരുന്നു.

ഒക്ടോബര്‍ 23 ഞായറാഴ്ചയായിരുന്നു സ്ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന ജമേസ മുബീന്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. സ്ഫോടനസ്ഥലത്ത് നിന്ന് ആണികളും മാര്‍ബിള്‍ കഷണങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭീകരാക്രമണ പദ്ധതിയാണെന്ന സംശയം ഉയര്‍ന്നത്. പിന്നാലെ മുബീന്‍റെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അസ്ഹറുദ്ദീന്‍, ഫിറോസ്, നവാസ്, റിയാസ് എന്നിവരെ അറസ്റ്റ് ചെയ്തു. മാരുതി 800 സെക്കന്‍ഡ് ഹാന്‍ഡ് കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. ഈ കാര്‍ മുബിന് കൈമാറിയ സ്‌ക്രാപ്പ് ഡീലര്‍ ദല്‍ഖയും അറസ്റ്റിലായി. സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ ഓണ്‍ലൈനിലൂടെ സംഭരിച്ച് മുബീനെ സഹായിച്ചതിന് ബന്ധുവായ അഫ്‌സര്‍ ഖാനെയും പിന്നീട് അറസ്റ്റ് ചെയ്തു.

നൈട്രോ ഗ്ലിസറിന്‍, പിഇടിഎന്‍ പൗഡര്‍, ബ്ലാക്ക് പൗഡര്‍, സള്‍ഫര്‍, പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, ഫ്യൂസ്, റെഡ് ഫോസ്ഫറസ് എന്നിവയുള്‍പ്പെടെ 109 വസ്തുക്കള്‍ മുബീന്‍റെ വസതിയില്‍ നിന്ന് കണ്ടെടുത്തതായി എന്‍ഐഎ സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നു. 1998-ലെ കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ദല്‍ഖയുടെ പിതാവ് നവാബ് ഖാന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. അതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്കും ദല്‍ഖയുടെ ഇടപാടുകളില്‍ സംശയമുണ്ടായിരുന്നു. ഇതിനിടെ കോട്ടായി ഈശ്വരന്‍ ക്ഷേത്രത്തിലെത്തി രണ്ട് മണിക്കൂറോളം എന്‍ഐഎ സംഘം അന്വേഷണം നടത്തി.

ഒക്ടോബര്‍ 23ന് രാവിലെ കോട്ടായി ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം വാഹന സ്ഫോടനമുണ്ടായെന്നും മുബീന്‍റെ വീട് കാണിക്കാന്‍ ആവശ്യപ്പെട്ടെന്നും പറഞ്ഞ് തന്‍റെ മകനെ കൊണ്ടുപോയെന്നും ഹഫ്സത്ത് ബീവി പറഞ്ഞു. ദല്‍ഖയെ പിന്നീട് കസ്റ്റഡിയിലെടുത്തു. മകനെ തെറ്റായി ചിത്രീകരിക്കുകയാണ്. വാഹനം വിറ്റ ശേഷം മാത്രമാണ് ദല്‍ഖ വാഹനം നല്‍കിയത് ഹഫ്സത്ത് പറഞ്ഞു. ”മകന്‍ കടയില്‍ ഇരിക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കാര്‍ വില്‍ക്കുന്നതിനെക്കുറിച്ച് അന്വേഷണസംഘം അവനോട് ചോദിച്ചു. ആരാണ് വാങ്ങിയതെന്ന് അവനറിയില്ലായിരുന്നു. പിന്നീട് അന്വേഷിച്ചു കണ്ടെത്തിയ ശേഷമാണ് മുബിന്‍റെവീട് കാണിച്ചു നല്‍കിയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ദല്‍ഖയെ വിട്ടയച്ചത്. തുടര്‍ന്ന് അവര്‍ സിസിടിവി പരിശോധിച്ചു.

അടുത്ത ദിവസം തന്നെ അവര്‍ അവനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചു. അന്നുമുതല്‍ മകന്‍ കസ്റ്റഡിയിലാണ് മാതാവ് വ്യക്തമാക്കി. അവര്‍ അവനെ ടിവിയില്‍ പ്രതിയെന്ന് വിളിക്കുന്നു. അവന്‍ ഒരു തെറ്റ് ചെയ്തു. അയാള്‍ കാര്‍ കമ്മീഷന് വേണ്ടി വിറ്റു. കൊല്ലപ്പെട്ടയാളുമായി അവന് ഒരു ബന്ധവുമില്ലായിരുന്നു. അവര്‍ കുറ്റവാളികളെ ശിക്ഷിക്കട്ടെ. പക്ഷേ ദല്‍ഖയെ ആദ്യം മുതല്‍ 100 ശതമാനം മോശമായാണ് ചിത്രീകരിക്കുന്നത് ഹഫ്സത്ത് പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് തുടങ്ങും

0
പുതുശ്ശേരിമല : ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് തുടങ്ങും. ഉത്സവത്തിന്...

യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കണം ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0
ലഖ്‌നൗ: യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ചുവരുകളില്‍ ചാണകത്തില്‍ നിന്ന് വികസിപ്പിക്കുന്ന പെയിന്റ്...

കാരൂർ സെയ്ന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ കൊടിയേറി

0
ഇലന്തൂർ : കാരൂർ സെയ്ന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ...

ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ എട്ടുപേർ കസ്റ്റഡിയിൽ

0
പത്തനംതിട്ട : പത്തനംതിട്ട മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ...