ന്യൂഡല്‍ഹി : യൂണിലിവര്‍, പെപ്‌സികോ, നെസ്‌ലെ പോലെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. അക്സസ്സ് ടു ന്യൂട്രിഷൻ ഇനിഷെയ്റ്റീവ് (ATNI) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. രാജ്യങ്ങളിലെ ഗുണനിലവരം സംബന്ധിച്ച് വികസിപ്പിച്ചെടുത്ത റേറ്റിങ്ങില്‍ ആരോഗ്യകരമായ ഉത്പന്നങ്ങളുടെ നിലവാരം അഞ്ചില്‍ 3.5 ആണ്. എന്നാല്‍ ഇന്ത്യയില്‍ ഉത്പന്നങ്ങളുടെ റേറ്റിങ്ങ് 1.8 ആണെന്നും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 2.3 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കിറ്റ്കാറ്റ് പോലുള്ള നെസ്‌ലെ ഉത്പന്നങ്ങളും കാഡ്ബറിയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നു. രാജ്യങ്ങള്‍ക്കനുസരിച്ച് ഇത് പോലുള്ള ചോക്ലേറ്റുകളിലെ മധുരത്തിന്റെയും കൊക്കോയുടെയും നിലവാരത്തില്‍ ആനുപാതികമായ മാറ്റമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ മധുരത്തിന്റെ അളവ് കൂടുതല്‍ കഴിക്കുന്നതിനനുസരിച്ച് ശരീരഭാരം വര്‍ധിക്കാനും പ്രമേഹം പോലുള്ള രോഗങ്ങള്‍ പിടിപെടാനുമുള്ള സാധ്യതകള്‍ വര്‍ധിക്കുന്നതിനാല്‍ തന്നെ രാജ്യങ്ങളിലെ ജനസംഖ്യയെ പ്രതിസന്ധിയിലാക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഗോളതലത്തിലെ കണക്കുകളനുസരിച്ച് മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം ഭക്ഷണക്രമമാണെന്നും ഓരോ ഭക്ഷ്യോത്പന്നത്തിനും അതിന്റെ ഗുണനിലവാരമുറപ്പിക്കണ്ടേതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.