യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. പുന്തലത്താഴം കൊച്ച്‌ ഡീസന്‍റുമുക്ക് മുരുകന്‍ കോവില്‍ ക്ഷേത്രത്തിന് സമീപം നേതാജി നഗര്‍ 78 കൈലാത്ര വടക്കതില്‍ രമ്യ ഭവനത്തില്‍ പന്തളം കണ്ണന്‍ എന്ന വിഷ്ണു (27) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പനയ്ക്കാലം ഗുരുമന്ദിരത്തിനടുത്തുള്ള വീട്ടില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്യുകയായിരുന്ന ഷിബിലാലിനെ വിഷ്ണു ഉള്‍പ്പെട്ട സംഘം കമ്പിവടി കൊണ്ട് അടിച്ച്‌ വീഴ്ത്തിയശേഷം കത്തി ഉപയോഗിച്ച്‌ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

കളിക്കിടെ ഉണ്ടായ വിരോധമാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിലെ പ്രതികളിലൊരാളായ അനന്തുകൃഷ്ണനെ സംഭവ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന വിഷ്ണുവിനെ കൊച്ച്‌ ഡീസന്‍റുമുക്കിന് സമീപത്തു നിന്നാണ് പോലീസ് പിടികൂടിയത്. കൊട്ടിയം സ്‌റ്റേഷനിലെ എസ്.ഐമാരായ സുജിത്ത് ബി. നായര്‍, ഷിഹാസ്, എ.എസ്.ഐ ഫിറോസ്ഖാന്‍, സി.പി.ഒമാരായ പ്രശാന്ത്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...