വാരണാസി: വാരണാസിയിലെ ഗ്യാൻവാപി പള്ളിയും മഥുരയിലെ ഈദ്ഗാഹും ഹിന്ദുക്കൾക്ക് നൽകണമെന്ന ആവശ്യത്തെ ആർഎസ്എസ് പിന്തുണയ്ക്കുന്നുവെന്ന് തലവൻ മോഹൻ ഭാഗവത്. ഈ സ്ഥലങ്ങൾക്കായുള്ള ഏത് പ്രസ്ഥാനവുമായും സഹകരിക്കാൻ സംഘ സ്വയംസേവകർക്ക് സ്വാതന്ത്ര്യമുണ്ടെന്നും, മറുവിഭാഗത്തിന് അവരുടെ അവകാശവാദങ്ങൾ ഉപേക്ഷിച്ചുകൊണ്ട് പ്രതികരിക്കാമെന്നും ഭാഗവത് പറഞ്ഞു. വാരാണസി, മഥുര എന്നിവയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുമായി സംഘം ബന്ധപ്പെടുന്നില്ല. അത് രാമക്ഷേത്ര പ്രസ്ഥാനവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതായിരുന്നു. എന്നാൽ ഹിന്ദു ഹൃദയത്തിൽ, കാശി, മഥുര, അയോധ്യ എന്നിവയെല്ലാം പ്രാധാന്യമർഹിക്കുന്നു.
ഹിന്ദു സമൂഹം ഈ സ്ഥലങ്ങൾ ആവശ്യപ്പെടും. സംഘം ഈ പ്രസ്ഥാനവുമായി സഹകരിക്കില്ല, പക്ഷേ സംഘ സ്വയംസേവകർക്ക് കഴിയും. എന്നാൽ എല്ലാ സ്ഥലങ്ങളിലും ഒരു ക്ഷേത്രമോ ശിവലിംഗമോ അന്വേഷിക്കരുതെന്നും മോഹൻ ഭാഗവത് പറഞ്ഞു. മുസ്ലീങ്ങൾ സ്വമേധയാ സ്ഥലങ്ങൾ കൈമാറണമെന്ന് ഭാഗവത് നിർദ്ദേശിച്ചു. അത്തരമൊരു നീക്കം സാഹോദര്യത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കുംമെന്നും അദ്ദേഹം പറഞ്ഞു.





























