തിരുവനന്തപുരം : പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരങ്ങളുടെ അവകാശം കർഷകർക്ക് തന്നെയാണെന്ന് റവന്യു മന്ത്രി കെ രാജൻ. പ്രതിപക്ഷ ആരോപണം കർഷക താത്പര്യം അട്ടിമറിക്കുന്നതിന് വേണ്ടിയെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മരംമുറിക്കലിൽ ഉന്നതതല അന്വേഷണം തുടരുകയാണ് . നിയമത്തിൽ വ്യക്തമായ വ്യവസ്ഥകൾ ഉള്ളതിനാലാണ് ഉത്തരവിറക്കിയപ്പോൾ നിയമോപദേശം തേടാതിരുന്നത്.
അനധികൃത മരംമുറിക്കാരെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനില്ല. മരങ്ങളുടെ അവകാശം കർഷകർക്ക് ലഭിക്കാനായി പുതിയ നിയമ നിർമ്മാണം നടത്തും. ഇപ്പോഴുള്ള പ്രതിപക്ഷ ആരോപണം കർഷക താത്പര്യം അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു.
അണ്ടർ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി ഉത്തരവ് ഇറക്കിയതും പിൻവലിച്ചതും അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കെ.രാജൻ നിയമസഭയിൽ വ്യക്തമാക്കി.