ആലപ്പുഴ: പുന്നപ്രയിലെ നന്ദുവിന്റെ മരണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയ്ദേവ് പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയ നന്ദു, ട്രെയിന് മുന്നില്‍ പെട്ടുപോകുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. നന്ദുവിന്റെ മരണത്തില്‍ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നന്ദുവിന്റെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവന്‍, റോബിന്‍, മുന്ന, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ പ്രതികളായ മുന്ന, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് നന്ദുവിനെ മര്‍ദ്ദിച്ചെന്നാണ് പോലീസിന്റെ എഫ്‌ഐആറിലുള്ളത്. മരണം വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്. ബന്ധുക്കളുടെ ആരോപണം തള്ളി ഡിവൈ എഫ്‌ഐ ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്.
ആലപ്പുഴ പുന്നപ്രയിലെ നന്ദുവിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
RECENT NEWS
Advertisment