നീറ്റ് പിജി : ഹർജികളിൽ അടിയന്തര വാദം കേൾക്കുമെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഈ വർഷത്തെ നീറ്റ് പിജി പരീക്ഷ രണ്ടു ഷിഫ്റ്റായി നടത്താനുള്ള ദേശീയ പരീക്ഷാ ബോർഡിൻറെ (എൻബിഇ) തീരുമാനത്തിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഒന്നോ രണ്ടോ ദിവസത്തിനകം ഹർജി കേൾക്കാമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുൾപ്പെട്ട ബെഞ്ച് ഇന്നലെ ഹർജിക്കാരോട് പറഞ്ഞു. ജൂൺ 15ന് പരീക്ഷ നടത്തി ജൂലൈ 15ന് ഫലം പ്രഖ്യാപിക്കുമെന്നതിനാലാണു ഹർജി അടിയന്തരമായി പരിഗണിക്കുന്നത്. വിഷയത്തിൽ എൻബിഇ, ദേശീയ മെഡിക്കൽ കൗൺസിൽ, ആരോഗ്യമന്ത്രാലയം എന്നിവയുടെ മറുപടി സുപ്രീംകോടതി തേടിയിട്ടുണ്ട്.

രണ്ടു ഷിഫ്റ്റായി പരീക്ഷ നടത്തുന്നത് ഉദ്യോഗാർഥികൾക്കിടയിൽ ആശങ്കയുണ്ടാക്കുമെന്നും ഫലത്തെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പരീക്ഷ രണ്ടു ഷിഫ്റ്റായി നടത്തുന്പോൾ ചോദ്യങ്ങളുടെ ആധികാരികതയെ ബാധിച്ചേക്കാം. രണ്ടു ഷിഫ്റ്റുകളിലും രണ്ടു സെറ്റ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഇതു വിദ്യാർഥികൾക്കിടയിൽ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഹർജിക്കാർ പറയുന്നു. എന്നാൽ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാനും സാങ്കേതികസൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുമാണെന്നാണ് അധികൃതരുടെ വിശദീകരണം. ജൂൺ രണ്ടിനാണ് പരീക്ഷയുടെ അഡ്‌മിറ്റ് കാർഡുകൾ പുറത്തിറങ്ങുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹൈദരാബാദ് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം; ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്...

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി പ്രതിഷേധം ; മൂന്നാംഘട്ട ചര്‍ച്ച പരാജയം

0
റാഞ്ചി: ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ രാജി സ്വീകരിച്ച് ഗവര്‍ണര്‍...

ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണം; ജോലിക്ക് പോയ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

0
ചെന്നൈ: ഗൂഡല്ലൂരില്‍ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54)...

യു ഡി എഫ് സർക്കാരിനും ആർ എസ് എസ് അജണ്ടകൾക്കും എതിരെ രൂക്ഷവിമർശനവുമായി പിണറായി...

0
മലപ്പുറം: യു ഡി എഫ് സർക്കാരിനും ആർ എസ് എസ് അജണ്ടകൾക്കും...