ഡിസംബർ 1 മുതൽ സിം കാർഡ് വാങ്ങാൻ പുതിയ നിയമം

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ ​സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യം മുൻനിർത്തി സിം വാങ്ങുന്നതിനും വിൽക്കുന്നതിനും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും എന്ന് റിപ്പോർട്ട്. ഈ തീയതി മുതൽ സിം വാങ്ങാനും വിൽക്കാനും പുതിയ നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരും. നേരത്തെ ഒക്ടോബർ 1 മുതൽ ഈ നിയമം നടപ്പിലാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് സർക്കാർ രണ്ട് മാസത്തേക്ക് മാറ്റിവെച്ചു. ഇപ്പോൾ ഡിസംബർ 1 മുതൽ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ നടപടികൾ ആരംഭിച്ചു. വ്യാജ സിമ്മുകൾ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കർശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഡിസംബർ 1 മുതൽ സിം കാർഡ് വിൽപ്പനയിൽ വരുന്ന പ്രധാന മാറ്റങ്ങൾ പരിചയപ്പെടാം.
സിം ഡീലർ പരിശോധന: ഡിസംബർ 1 മുതൽ എല്ലാ സിം കാർഡ് ഡീലർമാർക്കും സർക്കാർ പോലീസ് ​വെരിഫിക്കേഷൻ നിർബന്ധമാക്കും. സിം വിൽക്കുന്നതിനുള്ള രജിസ്ട്രേഷന് പോലീസ് വെരിഫിക്കേഷൻ ഉറപ്പാക്കേണ്ടത് ടെലിക്കോം കമ്പനികളുടെ ഉത്തരവാദിത്തമാണ്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഡീലർമാർക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും.
ബൾക്ക് സിം കാർഡ് വിതരണം: പുതിയ നിയമങ്ങൾ പ്രകാരം സിം കാർഡുകൾ ബൾക്ക് ഇഷ്യു ചെയ്യുന്നത് തടയും. ഒരു ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികൾക്ക് സിം കാർഡുകൾ ബൾക്കായി സ്വന്തമാക്കാൻ കഴിയൂ. എങ്കിലും ഉപയോക്താക്കൾക്ക് പഴയതുപോലെ ഒരു ഐഡിയിൽ 9 സിം കാർഡുകൾ വരെ ലഭിക്കും.
ഡെമോഗ്രാഫിക് ഡാറ്റ ശേഖരണം: നിലവിലുള്ള നമ്പറുകൾക്കായി സിം കാർഡുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആധാർ സ്കാനിംഗും ഡെമോഗ്രാഫിക് ഡാറ്റ ശേഖരണവും നിർബന്ധമാക്കും.
സിം കാർഡ് ഡീആക്ടിവേറ്റ് ചെയ്യൽ : പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം ഒരു സിം കാർഡ് ഡീആക്ടീവ് ചെയ്ത് 90 ദിവസത്തെ കാലയളവിന് ശേഷം മാത്രമേ ആ നമ്പർ മറ്റൊരാൾക്ക് നൽകൂ.
പിഴ : പുതിയ നിയമങ്ങൾ പ്രകാരം സിം വിൽക്കുന്ന ഡീലർമാർ നവംബർ 30-നകം രജിസ്റ്റർ ചെയ്യണം. നിയമ ലംഘനം നടത്തിയാൽ 10 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ നടപടികൾ വിജയിച്ചാൽ രാജ്യത്തെ ​സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ് മോഷണം പോയതായി പരാതി

0
കണ്ണൂർ: തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ്...

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം

0
കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത...

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി മകൾ

0
കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...