മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി കേരള പോലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് കട്ടപ്പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി കേരള പോലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്. ബോട്ടിന്‍റെ വിലയായ 39.5ലക്ഷം രൂപ ഇതുവരെ പോലീസ് ബോട്ട് നിർമ്മിച്ച കമ്പനിക്ക് നൽകിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോട്ടിന്‍റെ അറ്റകുറ്റപ്പണി നടത്താൻ കമ്പനി വിസമ്മതിച്ചതോടെയാണ് പുതിയ ബോട്ട് കരയ്ക്കായത്. തേക്കടിയിൽ നിന്നും മുല്ലപ്പെരിയാറിലെത്താൻ പോലീസിന് രണ്ടു ബോട്ടുകളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് തകരാറിലായി. മറ്റൊന്നിൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഒമ്പതു പേർക്ക് മാത്രമാണ് സഞ്ചരിക്കാൻ അനുമതിയുള്ളത്. ഇത് കണക്കിലെടുത്ത് പുതിയ സ്പീഡ് ബോട്ട് വാങ്ങാൻ പോലീസിന് സർക്കാർ അനുമതി നൽകുകയായിരുന്നു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്ണി ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും 39.5 ലക്ഷം രൂപയ്ക്ക് ബോട്ട് വാങ്ങി. 150 കുതിര ശക്തിയുള്ള 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് വാങ്ങിയത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബോട്ട് തേക്കടിയിലെത്തിച്ചെങ്കിലും ലൈസൻസ് കാത്ത് ആറ് മാസം ബോട്ട് തേക്കടി തടാക തീരത്ത് കിടന്നു. ഇതിനിടെ, 2024 ഒക്ടോബര്‍ നാലിന് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്തു. പുതിയ ബോട്ടിൽ 25 മിനിറ്റു കൊണ്ട് തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്താൻ കഴിയുമായിരുന്നു. 20 മണിക്കൂര്‍ യാത്ര നടത്തി കഴിഞ്ഞാൽ ബോട്ട് സർവീസ് ചെയ്യണം. ഇതിനായി നവംബറിൽ കമ്പനി അധികൃതർക്ക് പോലീസ് കത്ത് നൽകി. അപ്പോഴാണ് ബോട്ടിന്‍റെ തുക നല്കിയിട്ടില്ലെന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ പോലും അറിയുന്നത്. പണം നൽകിയതിന് ശേഷം മാത്രമേ ബോട്ടിന്‍റെ പണികൾ നടത്തുകയുള്ളുവെന്നും സ്വന്തം നിലയിൽ സർവീസ് നടത്തിയാൻ ഭാവിയിൽ തങ്ങൾക്ക് ഉത്തരാവാദിത്വം ഉണ്ടായിരിക്കില്ലെന്നും കാണിച്ച് പോലീസ് മേധാവിയ്ക്ക് കമ്പനി അധികൃതര്‍ കത്തയച്ചിട്ടുണ്ട്. ഇതോടെ ബോട്ട് കരക്കടുപ്പിച്ചു. കത്തു കിട്ടി രണ്ടര മാസമാകുമ്പോഴും പ്രശ്നത്തിന് പരിഹാരമായിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശ്മീരി വ്യാപാരികളെ വേട്ടയാടുന്നു; മട്ടൺ വ്യാപാരികളുടെ സമരത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്...

0
ശ്രീനഗർ: ജമ്മു കശ്മീരിലെ വിപണികളിൽ മട്ടൺ കിട്ടാതായതോടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്...

ഡൽഹിയിലെ ചായക്കച്ചവടക്കാരന്റെ വീട്ടിൽ പോലീസ് റെയ്ഡ്; ഡൽഹി പൊലീസിനെതിരെ അഭിജീത് ദിപ്കെ

0
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുളള ജന്തര്‍ മന്തറിലെ...

തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള യു.ഡി.എഫ് മാർച്ച്: കെ.എസ്. ശബരീനാഥനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: കോർപ്പറേഷനിലേക്കുള്ള യുഡിഎഫ് മാർച്ചിൽ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. കെ...

ചിറ്റാർ സ്വദേശി സന്ദീപിന്റെ മരണം കൊലപാതകമെന്ന് പോലീസ്; വാരിയെല്ലുകൾക്ക് ഒടിവും മർദ്ദനമേറ്റ പാടുകളും കണ്ടെത്തി

0
പത്തനംതിട്ട: ചിറ്റാര്‍ സ്വദേശി സന്ദീപിന്റെ മരണം കൊലപാതകമെന്ന് പോലീസ്. കോട്ടയം മെഡിക്കല്‍...