ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന വർഷത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി സി.ബി.എസ്.ഇ. സ്കൂളുകൾ തുറന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒൻപതാം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ഇതുവരെ വിദ്യാർത്ഥികളുടെ കൈകളിൽ എത്തിയിട്ടില്ല. പഠനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും. ഉത്തരേന്ത്യയിലുൾപ്പെടെ ഏപ്രിലിൽ പുതിയ അധ്യയനവർഷം ആരംഭിച്ചെങ്കിലും പുസ്തകം ലഭിച്ചിരുന്നില്ല. രണ്ടുമാസത്തിനിപ്പുറം കേരളത്തിൽ വിദ്യാലയങ്ങൾ തുറന്നപ്പോഴും ഏപ്രിലിലെ അതേ അവസ്ഥതന്നെയാണ്.

സി.ബി.എസ്.ഇ. നിർദ്ദേശപ്രകാരം സ്കൂളുകൾവഴിയല്ല പുസ്തകവിതരണം. സ്വകാര്യ ഏജൻസികളാണ് വിതരണം ചെയ്യുന്നത്. അപൂർവം ഇടങ്ങളിലെ സ്വകാര്യ വിൽപ്പനശാലകളിൽ ചില വിഷയങ്ങളുടെ വളരെക്കുറിച്ച് കോപ്പികൾ എത്തിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ അച്ചടി നടക്കുന്നുണ്ടെന്ന ആശ്വാസത്തിലാണ് സ്കൂളധികൃതർ. മുഴുവൻ വിദ്യാർത്ഥികൾക്കും എന്നത്തേക്ക്‌ പുസ്തകം ലഭ്യമാക്കാനാകുമെന്ന കാര്യത്തിൽ ഉറപ്പൊന്നും ആർക്കുമില്ല. ചില വിഷയങ്ങളുടെ ഡിജിറ്റൽ കോപ്പികൾ ലഭ്യമാണെങ്കിലും പകർപ്പെടുത്ത് വിദ്യാർത്ഥികൾക്ക് നൽകുന്നത് പ്രായോഗികമല്ലെന്ന് സ്കൂളധികൃതർ ചൂണ്ടിക്കാണിക്കുന്നു.  കണക്കുപുസ്തകത്തിന്റെ ആദ്യഭാഗം ഡിജിറ്റൽ കോപ്പി ലഭ്യമായിട്ടുണ്ട്. അതേസമയം സോഷ്യൽ സയൻസിന്റെ കോപ്പികളൊന്നും ലഭ്യമായിട്ടില്ല. എവിടെനിന്ന് പഠനം തുടങ്ങുമെന്ന ആശങ്കയാണുള്ളത്.

ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രണ്ട് മാതൃഭാഷകളെങ്കിലും നിർബന്ധമാക്കുന്ന ത്രിഭാഷാനയവും ഇത്തവണ സി.ബി.എസ്.ഇ. കൊണ്ടുവന്നിട്ടുണ്ട്. ജൂലായ് ഒന്നു മുതൽ ഒൻപതാംക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കാനായിരുന്നു ബോർഡിന്റെ തീരുമാനം. എന്നാൽ ഇതിനെതിരേ രക്ഷിതാക്കളുൾപ്പെടെ കോടതിയെ സമീപിച്ചു. വിഷയത്തിൽ ഇടക്കാല സ്റ്റേ സുപ്രീംകോടതി അനുവദിച്ചില്ലെങ്കിലും സി.ബി.എസ്.ഇ.ക്ക് ഔദ്യോഗികമായി നോട്ടീസ് അയച്ചു. കേസ് തുടർവാദങ്ങൾക്കായി ജൂലായ് പകുതിയിലേക്ക്‌ മാറ്റിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒൻപതാംക്ലാസിലെ ത്രിഭാഷാപഠനം സംബന്ധിച്ചും എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് അധ്യാപകർ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...